Quthub Zaman Shiekh Yoosuf Sulthan Shah Qadiri Chishthy in Baghdad

>

Quthub Zaman Shiekh Yoosuf Sulthan Shah Qadiri Chishthy in Maqbara of Salman Farisi (R)

>

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>
ശൈഖ് മുഹിയുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്റെ മസാര്‍ സന്ദര്‍ശിച്ചപ്പോള്‍ 

അറിയുക നിശ്ചയം അല്ലാഹുവിന്റെ വിഭാഗമാണ് അതിജയിക്കുക

>
അസ്സലാമു അലൈക്കും,

അല്‍ഹംദുലില്ലാഹ്

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കളുടെ മുരീദുമാരുടെ ഫേസ്ബൂക്കിലൂടെയുള്ള ദഅ്വത്ത് ഫലം ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹത്തിന് സത്യം മനസ്സിലാക്കുവാനും, ഈ വഴിയെകുറിച്ച് പഠിക്കുവാനും, ഈ സത്യമാര്‍ഗ്ഗത്തിലേക്ക്  ജനങ്ങള്‍ക്ക് വരുവാനും സാധിച്ചിരിക്കുന്നു !!!

ഞങ്ങള്‍ ഈ 
ദഅ്വത്ത് കൊണ്ട് ഉദ്ദേശിച്ചത് മഹാനവര്‍കളെ സമൂഹത്തിന് അറിയിച്ച് കൊടുക്കുക എന്നതാണ് . അല്ലാതെ സംഘടനകളിലേക്ക് ആളുകളെ ചേര്‍ക്കുന്നത് പോലെയുള്ള ഒരു പ്രവര്‍ത്തനമല്ല ചെയ്യുന്നത് . സമൂഹത്തിന് ഈമാനിലായി മരിക്കാനുള്ള വഴി അറിയിച്ചു കൊടുക്കുകയാണ്  ലക്ഷ്യം.

 "സയ്യിദുല്‍ ഔലിയ ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (സി)" പറയുന്നു
ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ്തിരുമേനി ( )യിലേക്ക്എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ ിന്നുംസ്വീകരിചിട്ടില്ലങ്കില്‍ , തൌഹീദ് ഏറ്റവും ആവശ്യമുള്ള രണ സമയത്ത്ഓര് വരിക എന്നത് ളരെ പ്രയാസമുള്ള കാര്യമാണ്.
സംഘടനകളിലൂടെ അല്ലാഹുവിലേക്ക് എത്താന്‍ കഴിയുകയില്ലാ എന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് സംഘടനകള്‍ വിട്ട് ഈ മഹത്തായ വഴിയിലേക്ക് ജനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് . 
ഈമാനിലായി മരിക്കാന്‍ ഒരു മനുഷ്യന്‌ ത്വരീഖത്തും ശൈഖും ആവശ്യമാണ്‌ എന്ന കാര്യം സംഘടനകള്‍ മറച്ചുവെച്ചപ്പോള്‍ ഖുതുബ്സമാന് ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ ഒരു മനുഷ്യന്‌ ത്വരീഖത്തും ശൈഖും നിര്‍ബന്ധമാണെന്ന് സമൂഹത്തിന്‌ ബോദ്യപ്പെടുത്തികൊടുത്തു.
ഇന്‌ഷാഹ് അല്ലാഹ് , ഇനിയും ജനങ്ങള്‍ക്ക്  സത്യം സത്യമായി മനസിലാക്കുവാന്‍ അല്ലാഹു 
തൌഫീക്ക് നല്‍കട്ടെ, ആമീന്‍

മഹാനായ ഉമര്‍ ( റ ) പറയുന്നു

>

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യം

>
അസ്സലാമു അലൈക്കും,

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് .
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും പൂര്‍ത്തീകരണമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . രണ്ടിന്റെയും പ്രഭവകേന്ദ്രം ഒന്നുതന്നെയാണ് .

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം തൗഹീദാണ് . നിസ്കാരവും ഇതര കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പ് തൗഹീദ് സ്ഥാപിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമാകാന്‍ തൗഹീദ് അനിവാര്യമാണ് .

പള്ളികളും മദ്രസകളും യൂനിവേഴ് സിറ്റികളും മതപണ്ഡിതന്മാരും ധാരാളമുള്ള സമൂഹത്തിലാണ് ശൈഖ് മുഹിയുദ്ധീന്‍ ( റ ) ദീനിന് ജീവന്‍ നല്‍കിയത് . അന്ന് ബാഗ്‌ ദാദില്‍ ദീന്‍ മരിച്ചു കിടക്കുകയായിരുന്നു. തൗഹീദ് ജനഹൃദയങ്ങളില്‍ സ്ഥാപിച്ചാണ് മഹാനവര്‍കള്‍ ദീനിന്‌ ജീവന്‍ നല്‍കിയത് .

ശൈഖ് മുഹിയുദ്ധീന്‍ ( റ ) ബാഗ്‌ ദാദില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് മുസ്‌ലിം ലോകത്ത് നാം നിര്‍വഹിക്കേണ്ടത്.

മതസ്ഥാപനങ്ങളുടെ അഭാവമോ മതപണ്ഡിതരുടെ ശൂന്യതയോ ഇന്നില്ല. മറിച്ച് ഈമാനും തഖ്‌വയുമുള്ള ഹൃദയങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.

പണ്ഡിതന്മാരും മതസ്ഥാപനങ്ങളും വേണ്ട എന്നല്ല പറയുന്നത് . ഇസ്‌ലാമിന്റെ നിലനില്‍പിന്ന് അവ അനിവാര്യമാണ് . ഉഖ്‌റവിയായ പണ്ഡിതരെ ആദരിക്കലും അനുസരിക്കലും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് . വ്യാജപണ്ഡിതരും വ്യാജ ശൈഖുമാരും ഈ ഉമ്മത്തിനെ നാശത്തിലേക്ക് നയിക്കുമെന്ന് നബി( സ ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ ശൈഖുമാരെ അവഗണിക്കുക. യഥാര്‍ത്ഥ ശൈഖുമാരെയും പണ്ഡിതരെയും അനുസരിക്കുക. 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

ഉസ്‌മാന്‍ ( റ )വിനെ ക്കുറിച്ച് പത്ത് കാര്യങ്ങള്‍

>
അസ്സലാമു അലൈക്കും,
ശത്രു കരങ്ങളാല്‍ വധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതിന്നു മുമ്പ് മഹാനവര്‍കള്‍ അബൂ സൗര്‍ ( റ ) വിനോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്റെ റബ്ബില്‍ വളരേയധികം പ്രതീക്ഷകള്‍ വെക്കുന്നു. കാരണം പത്ത് കാര്യങ്ങള്‍ എനിക്ക് അവനു മുന്നില്‍ സമര്‍പ്പിക്കാനുണ്ട് .

(1) നാലാമതായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണ് ഞാന്‍ .
(2) പരിശുദ്ധ നബി( സ ) തങ്ങള്‍ അവിടുത്തെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു.
(3) അവര്‍ വഫാത്തായപ്പോള്‍ രണ്ടാമത്തെ മകളെയും എനിക്ക് വിവാഹം ചെയ്തു തന്നു.
(4) ഞാന്‍ ഒരിക്കലും പാട്ട് പാടിയിട്ടില്ല.
(5) ദുഷ് പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.
(6) എന്റെ വലതുകരംകൊണ്ട് പുണ്യ പ്രവാചകന്റെ തൃക്കയ്യില്‍ പിടിച്ച് ബൈഅത്ത് ചെയ്തതിനു ശേഷം ഞാനൊരിക്കലും ഗുഹ്യസ്ഥാനം സ്പര്‍ശിച്ചിട്ടില്ല.
(7) മുസ്‌ലിമായത് മുതല്‍ ഓരോ വെള്ളിയാഴ്ചയും ഓരോ അടിമകളെ ഞാന്‍ മോചിപ്പിക്കുമായിരുന്നു.
(8) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും വ്യഭിചാരം ചെയ്‌തിട്ടില്ല.
(9) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും മോഷണം നടത്തിയിട്ടില്ല.
(10) നബി( സ ) തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിരുന്നു.

നോക്കൂ....സഹോദരങ്ങളേ,
ജീവിതകാലത്ത് ഒരു പാപം ചെയ്യാന്‍ മനസ്സില്‍പോലും ആഗ്രഹിച്ചിട്ടില്ലെന്ന് സത്യസന്ധമായി പറയാന്‍ നമുക്കാര്‍ക്കെങ്കിലും കഴിയുമോ ? അവിടെയാണ്  ഉസ്‌മാന്‍ ( റ ) വിന്റെ മഹത്വം.
ആ പാത പിന്തുടരാനും അവരെ സ്നേഹിക്കാനും അവര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂടാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ,
ആമീന്‍ 

പ്രതിനിധികളെ അംഗീകരിക്കാത്തവര്‍ പരാജയപ്പെടും

>
അസ്സലാമു അലൈക്കും,

മനുഷ്യനെ സൃഷ്‌ടിച്ച അല്ലാഹു മനുഷ്യന്റെ ലക്ഷ്യവും മാര്‍ഗ്ഗവും നിശ്ചയിച്ചു. വിശ്വസിക്കേണ്ടതും അനുഷ്ടിക്കേണ്ടതും അകറ്റി നിര്‍ത്തേണ്ടതും പഠിപ്പിച്ചു. അല്ലാഹു നിശ്ചയിച്ച മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവരാണ് വിജയികള്‍ . അല്ലാത്തവര്‍ പരാജിതരാണ് .

ലക്ഷ്യം നേടാന്‍ അല്ലാഹു തന്നെ നിശ്ചയിച്ച മാര്‍ഗ്ഗം സ്വീകരിക്കുകയാണ് വേണ്ടത് . അല്ലാതെ തന്റെ ബുദ്ധിയിലും യുക്തിയിലും ഉദിക്കുന്ന ആശയങ്ങള്‍ , തന്നെ ലക്ഷ്യത്തിലേക്കെത്തിക്കുമെന്ന് കരുതി അതിനനുസരിച്ച് നീങ്ങുന്നത് അപകടമാണ് . അവര്‍ക്ക് ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുകയില്ല .
അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ച് അവന്റെ സാമിപ്യവും തൃപ്തിയും നേടുകയാണ്‌ മനുഷ്യന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കനാണ് അല്ലാഹു ആദം നബി( അ ) മുതലുള്ള അവന്റെ പ്രതിനിധികളെ അയച്ചത് . അന്ത്യനാള്‍ വരെ ഈ പ്രതിനിധികള്‍ അഥവാ ഖലീഫമാര്‍ നിലനില്‍ക്കും. സൃഷ്ടികളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വസീലകളാണ് ( മധ്യവര്‍ത്തികള്‍ ) ഈ ഖലീഫമാര്‍ . ഈ മധ്യവര്‍ത്തികളെ സ്വീകരിക്കാതെ അല്ലാഹുവിലേക്കെത്തുകയില്ല.
അല്ലാഹുവിന്റെ ഖലീഫമാരെ അവഗണിച്ചവര്‍ പരാജയപ്പെട്ടുവെന്നതിന് ലോക ചരിത്രം സാക്ഷിയാണ്.

ബോധ്യപ്പെട്ട സത്യങ്ങളേയും ദ്രിഷ്ടാന്തങ്ങളേയും അവഗണിച്ച് അല്ലാഹുവില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് മനുഷ്യന്‍ . അല്ലാഹുവിന്റെ ഖലീഫമാര്‍ താനോ താന്‍ ഉദ്ദേശിക്കുന്നവരോ ആയേ പറ്റൂ എന്നും, അല്ലാത്ത പക്ഷം താന്‍ അംഗീകരിക്കുകയില്ലെന്നും ശാഠൃം പിടിച്ച് മാറി നില്‍ക്കുന്നവരും മറ്റുള്ളവരെ മാറ്റി നിര്‍ത്തുന്നവരും തികഞ്ഞ പരാജയത്തിലേക്കാണ് നീങ്ങുന്നത് . അത്തരക്കാര്‍ക്ക് ഭൗതിക സൗകര്യങ്ങളും സ്വാധീനങ്ങളും ഉണ്ടായേക്കാം കണ്ണും കാതും ഹൃദയവും അവര്‍ക്കുണ്ട്. പക്ഷേ, അഹങ്കാരവും ദുര്‍വ്വാശിയും അവരെ സത്യത്തില്‍ നിന്ന് അകറ്റി. അവസാനം മരണം ആഗതമാവുകയും ആത്യന്തിക പരാജയം ഉറപ്പാകുകയും ചെയ്യുന്ന അവസ്ഥയില്‍ അവരെ രക്ഷിക്കാന്‍ അവരുടെ സൗകര്യങ്ങള്‍ക്കോ സ്വാധീനങ്ങള്‍ക്കോ കഴിയില്ല.

കഠിനമായ നരക ശിക്ഷയാണ് ഇത്തരക്കാര്‍ക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ മൃഗത്തേക്കാള്‍ അധ:പതിച്ചവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു " ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും നാം ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട് . അവര്‍ക്ക് ഹൃദയങ്ങളുണ്ട് . അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട് . അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് . അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ നാല്‍ക്കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍ . അവര്‍ തന്നെയാണ് അശ്രദ്ധര്‍ " ഈ വിഭാഗത്തില്‍ പെടുന്നത് എല്ലാവരും സൂക്ഷിക്കുക. 

" സംഘടനകളിലൂടെ അല്ലാഹുവിലേക്ക് എത്താന്‍ കഴിയില്ല "

>
അസ്സലാമു അലൈക്കും,

എല്ലാവരും ആഗ്രഹിക്കുന്നു ഈമാനോടുകൂടി മരിക്കണം എന്ന് . എന്നാല്‍ അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ ???

എന്റെ ഉസ്താദിന് ലക്ഷകണക്കിന് ശിഷ്യന്മാരാ എന്ന് പറയുന്നവര്‍ ചിന്തിക്കുക  -അതുകൊണ്ട് നിനക്ക് ഈമനിലായി മരിക്കാന്‍ പറ്റുമോ ?
നിന്റെ സംഘടന സമ്പന്നമായിരിക്കാം, നിന്റെ സംഘടന ശക്തമായിരിക്കാം എന്ന് പറയുന്നവര്‍ ചിന്തിക്കുക - അതുകൊണ്ട് നിനക്ക് ഈമനിലായി മരിക്കാന്‍ പറ്റുമോ ?

എന്റെ സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങളെ ഈമനിലായി മരിപ്പിക്കാം എന്ന്‍ ആര്‍ജ്ജവത്തത്തോട് കൂടെ തന്റെടത്തോട് കൂടെ വിളിച്ചു പറയുന്ന ഏതെങ്കിലും നേതാക്കള്‍ നിങ്ങള്‍ക്കുണ്ടോ ?

ആരാ നിന്റെ നേതാവ് എന്ന് ആലോചിക്കുക ,
നിന്റെ നേതാവില്‍ നിന്ന്‍ അല്ലാഹുവിലേക്ക് നിനക്ക് എത്താന്‍ യോഗ്യമായ എന്ത് പ്രവര്‍ത്തനമാണ് നിനക്ക് ലഭ്യമായിട്ടുള്ളത് ?
സദാസമയത്തും അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത നിനക്ക് ഉണ്ടാക്കിയോ ?

നിങ്ങള്‍ ഇന്ന്‍ രാത്രി അന്ത്യശ്വാസം വലിക്കുകയാണെങ്കില്‍ " ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് "എന്ന് ചൊല്ലി മരിക്കാനുള്ള ഒരു അവസ്ഥയിലേക്ക് നിങ്ങളുടെ നേതാക്കള്‍ നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു എന്ന്‍ നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ കഴിയുമോ ?
ആലോചിച്ചോ !!!
സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ചിന്തിക്കുക. ഈമാനികമായ മാറ്റം നല്‍കാന്‍ കഴിയാത്ത നേതാക്കളെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ ?

ഹൃദയത്തെ എങ്ങനെ ശുദ്ധിയാക്കണമെന്ന് പഠിക്കാന്‍ മുറബ്ബിയായ ഒരു ശൈഖിന്റെ അടുത്തുതന്നെ പോകണം !!

ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന  തൗഹീദിന്റെ സന്ദേശവുമായിട്ടാണ്  ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി മഹാനവര്‍കള്‍ നമ്മെ സമീപിക്കുന്നത് . നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു .നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം. അവസാനം ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്  എന്ന ൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ കഴിയും.  എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ."
ആമീന്‍ 

" മുഹമ്മദുര്‍റസൂലുല്ലാഹിയെ എതിര്‍ക്കുന്നവര്‍ "

>
അസ്സലാമു അലൈക്കും,

ലോകത്ത് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചൈതന്യം തകര്‍ക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ് ജൂതന്‍മാര്‍ . ഇസ്‌ലാമിന്റെ ആത്മാവിന്‌ മുറിവേല്‍പ്പിക്കുന്നതിലൂടെ അതിന്  സാധിക്കുമെന്നവര്‍ മനസ്സിലാക്കി. മുഹമ്മദുര്‍റസൂലുല്ലാഹ്  മാറ്റിനിര്‍ത്തുന്നതിലൂടെ ഇസ്‌ലാം ശവസമാനമായ കേവലം ഒരു ജനക്കൂട്ടമായി നിപതിക്കുമെന്നവര്‍ ഉറപ്പിച്ചു.

മുഹമ്മദുര്‍റസൂലുല്ലാഹ്  ഇല്ലായ്മ ചെയ്യാന്‍ ആദ്ധാത്മിക മേഖലയാണ് തകര്‍ക്കേണ്ടതെന്നവര്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് സമ്മതം ലഭിച്ച മശാഇഖുമാരിലൂടെ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാം ഇല്ലാതെയാക്കാന്‍ എല്ലാ അടവുകളും ഉപയോഗിച്ചു.

പണ്ഡിത സഭകള്‍ എന്ന പേരില്‍ കമ്മിറ്റികള്‍ തട്ടിപ്പടച്ചുണ്ടാക്കി അത്തരം സഭകള്‍ക്ക് ആധികാരികതയുണ്ടെന്ന് സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഖുര്‍ആന്‍ , സുന്നത്ത് , ഇജ്മാഅ് , ഖിയാസ്  എന്ന പോലെ സഭാകമ്മിറ്റികളെ അഞ്ചാം പ്രമാണമായി അവതരിപ്പിച്ചു.

ഈ മാറിമാറി വരുന്ന കമ്മിറ്റികള്‍ പുറത്ത് വിടുന്ന മാലിന്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കു മുന്നില്‍ വിഘാതമായി സഭാകമ്മിറ്റികള്‍ നിലയുറപ്പിച്ചു.
മദ്രസകളുടേയും മസ്ജിദുകളുടേയും എണ്ണപ്പെരുപ്പം കാണിച്ച് ഈമാന്‍ നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭകള്‍ പരിശുദ്ധ ദീനിന്റെ ആത്മാവ് നശിപ്പിക്കാനിറങ്ങിയ ജൂതകുതന്ത്രത്തിനാണ് പിന്തുണ നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ് മാറിച്ചിന്തിക്കുന്നത് നല്ലതാണ് .
കുറേ കെട്ടിടങ്ങളും ഈമാന്‍ കെട്ടടങ്ങിയ കുറേ മനുഷ്യരും ചേര്‍ന്ന്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന പ്രകടനം ആത്യന്തിക വിജയത്തിലെത്തിക്കുകയില്ല. പ്രാസ്ഥാനികമായ അഹങ്കാരമേ നല്‍കുകയുള്ളൂ.
ജനലക്ഷങ്ങള്‍ ഒത്തുകൂടിയ സമ്മേളനങ്ങള്‍ കണ്ട് ഇവരൊക്കെ തങ്ങളുടെ അനുയായികളാണെന്ന് പറയുന്നവര്‍
" കീഴിലുള്ളവരെ സംബന്ധിച്ച് തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന്‍ " തിരുവചനം വിസ്മരിക്കാതിരിക്കുന്നത് നല്ലതാണെന്ന് ഞാനവരെ ഓര്‍മ്മപ്പെടുത്തുകയാണ് .
ബഹുമാനപ്പെട്ട റസൂല്‍ ( സ ) തങ്ങളും ഗൗസുല്‍ അഅ്ളം( റ ) വും മറ്റു മശാഇഖുമാരും എന്നെ ഏല്‍പ്പിച്ച ദൗത്യം എന്ന നിലയിലാണ് നിരന്തരമായി നിങ്ങളെ വിജയിക്കുവാനുള്ള മാര്‍ഗ്ഗം ഞാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
പണവും ജനപിന്തുണയും സ്ഥാനമാനങ്ങളും ഇല്ലാതെയാകുമെന്ന് കരുതി ശാശ്വതമായ നേട്ടം നഷ്ടപ്പെടുത്തരുതെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് . ഖാദിരിയ്യാ ത്വരീഖത്ത് ശരിയല്ലെന്ന്‍ പറയാന്‍ നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞിരുന്ന് പരിശോധിച്ചാല്‍ നിങ്ങളുടെ അബദ്ധം നിങ്ങള്‍ക്കു തന്നെ ബോധ്യമാകും.
നബി( സ ) തങ്ങള്‍ വരെയുള്ള മഹത്തായ സില്‍സിലയിലെ പരിശുദ്ധാത്മാക്കള്‍ക്കെതിരെയാണ് നിങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നത് . തെറ്റു തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നാശകരമായ ആ തീരുമാനത്തിന്റെ തിക്താനുഭവം മരണ വേളയിലെങ്കിലും തിരിച്ചറിയേണ്ടി വരുമെന്ന് നിങ്ങള്‍ ഉറപ്പിക്കുക. 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

"ഭീരുത്വം നിന്ദ്യമാണ് "

>
അസ്സലാമു അലൈക്കും,

ഭീരുത്വം മനുഷ്യന്റെ ന്യുനതയാണ് .
നിന്ദ്യനും നിസാരനുമാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ ?
ജനങ്ങള്‍ നിന്നെ ഭീരുവെന്നും പേടിത്തൊണ്ടനെന്നും വിളിക്കാന്‍ നീ ഇഷ്ട്ടപ്പെടുന്നുണ്ടോ? തീര്‍ച്ചയായും താങ്കള്‍ അത് വെറുക്കുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട് .
ധീരത പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ നിന്റെ പാദം പതറലാണ് ഭീരുത്വം. നിന്റെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കുവേണ്ടി മുന്നിട്ട് വരേണ്ട സമയം നീ പിന്മാറലാണ് ഭീരുത്വം.

സത്യത്തില്‍ നിന്ന് പിന്മാറലും സത്യം വിളിച്ചുപറയാന്‍ ശേഷിയുണ്ടായിട്ടും അത് ഹൃദയത്തില്‍ ഒളിപ്പിച്ചുവെക്കലും ഭീരുത്വമാണ് . നീ അങ്ങനെ ചെയ്യുക വഴി ആളുകളില്‍ നിന്ന് സത്യമാര്‍ഗത്തെ മറച്ചു വെച്ചു. അതിലുപരി എന്നെന്നും സജീവമായി നിലകൊള്ളേണ്ട സത്യത്തെ നീ നശിപ്പിച്ചു . നീ കാരണമായി നന്മ ഭത്സിക്കപ്പെട്ടു. നീ കാരണമായി അക്രമിക്ക് പ്രവര്‍ത്തിക്കാനും അഹങ്കരിക്കാനുമുള്ള അവസരമുണ്ടായി.

ഭീരുത്വം നിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ചോടലാണ് . നീ അങ്ങനെ ചെയ്‌താല്‍ ഇവിടെ അരാജകത്വവും അവഗണനാ മനോഭാവവും മടിയും വ്യാപിക്കും. ശ്രദ്ധിക്കൂ, ധീരന്മാരെല്ലാം ദൈവ മാര്‍ഗത്തില്‍ സത്യത്തിനു വേണ്ടി മരണം വരിച്ചിരിക്കുന്നു.

സഹോദരാ, പ്രവര്‍ത്തികേണ്ട അവസരങ്ങളില്‍ കൈകെട്ടി വിശ്രമിക്കുന്നവന്‍ ഭീരുവാണ് . ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുത് അന്വേഷിക്കുന്നവനും ഭീരുവാണ് .

സഹോദരാ, നീ സത്യം വിളിച്ചു പറയുക. സത്യമാര്‍ഗത്തില്‍ ഒരാക്ഷേപവും ഭയക്കരുത് . നീ സത്യം വെളിപ്പെടുത്തിയതു മൂലം നിന്റെ ആയുസ്സ് കുറയില്ല. നിന്റെ ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യില്ല. അല്ലാഹു നിശ്ചയിക്കാതെ നിനക്ക് ഒരാപത്തും സംഭവിക്കില്ല. നീ താഴെ ഉദ്ധരിക്കുന്ന ഖുര്‍ആനിക വചനം വായിക്കുക. അവ നിനക്ക് ധൈര്യവും സ്ഥൈര്യവും നല്‍കും...

" ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നല്‍കാനുള്ള ബാധ്യത അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അവയുടെ വാസസ്ഥലവും സൂക്ഷിപ്പുസ്ഥലവും എല്ലാം അവന്‍  അറിയുന്നുണ്ട് . എല്ലാം വ്യക്തമായൊരു ഗ്രന്ഥത്തിലുണ്ട് ."( ഹൂദ്‌ )

സന്ദര്‍ഭവും സാഹചര്യവും എന്തു തന്നെ ആയാലും നീ സത്യം തുറന്നു പറയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭങ്ങളില്‍ നീ മടിച്ചു നില്‍ക്കില്ലെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

നീ ധീരത എന്ന സ്വഭാവം കൊണ്ട് അലംകൃതനാവുകയും സമൂഹത്തില്‍ ധീരന്‍ എന്നറിയപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അറിയുക ! ധീരന്മാര്‍ എല്ലാ കാലഘട്ടങ്ങളിലും ശാശ്വതരാണ് . അവര്‍ മനുഷ്യ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്നവരാണ് .
നീ ശാശ്വത പ്രതിഷ്ഠ നേടുന്നവരിലാകാന്‍ ഇഷ്ടപ്പെടുന്നില്ലേ...?

അശക്തി ഏറ്റവും വലിയ ആപത്താണ് . അത് ഉയരാനും മുന്നേറാനുമുളള എല്ലാ പ്രേരകങ്ങളെയും നശിപ്പിച്ച് കളയും. അശക്തി പുരുഷന്മാരുടെ ആര്‍ജ്ജവത്വത്തെ ക്ഷയിപ്പിക്കുകയും അവനെ പിന്നോട്ട് നയിക്കുകയും ചെയ്യും. നീ അശക്തിയെ സൂക്ഷിക്കുക. കഴിയുന്ന രീതിയില്‍ ശക്തി സംഭരിക്കുക. ശാരീരികവും ബുദ്ധിപരവുമായ നിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട എല്ലാ കലകളും കരസ്ഥമാക്കുക.

നിനക്ക് കഴിയുന്ന ഒരു കാര്യത്തിലും ' എനിക്ക് കഴിയില്ല ' എന്നു പറയരുത് . അദ്ധ്വാനിച്ച്‌ പഠിക്കുക. എല്ലാ നല്ല അവസരങ്ങളും ഉപയോഗപ്പെടുത്തുക. ശക്തനാവുക. കഴിവ് കേട്ടവനാകരുത് . നീ നിന്നെ ആത്മവിശ്വാസത്തോടെ നോക്കികാണുക. നിനക്ക് എല്ലാം കഴിയും.

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ പറയുന്നു " അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം ലഭിച്ചതിനു ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് . എനിക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഖിലാഫത്ത്‌ കര്‍ണാടകയിലെ വാഡിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് സയ്യിദ് മുഹമ്മദ്‌ ബാദ്ശാഹ് ഖാദിരി(റ) തങ്ങളാണ് നല്‍കിയത് . അത്ഭുതങ്ങള്‍ കാണിച്ചിരിക്കുകയല്ല, ജനങ്ങളുടെ മരിച്ച ഹൃദയങ്ങളെ പൂര്‍ണ്ണ തൌഹീദ് നല്‍കി ജീവിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌  നബി(സ)യും അലി(റ)വും  ശൈഖ് മുഹിയുദ്ധീന്‍ അബദുല്‍ ഖാദിറില്‍ ജീലാനി(റ)വും മറ്റു ശൈഖുമാരും എന്നോട് പറഞ്ഞു. ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ അവരാണ് പിടിച്ചിറക്കിയത് . അവരിലൂടെ ഏല്‍പ്പിക്കപ്പെട്ട ദൌത്യത്തില്‍ നിന്ന്  പിന്‍മാറുന്ന പ്രശ്നമേയില്ല. പരിശുദ്ധ തൌഹീദിന്റെ സമ്പൂര്‍ണ്ണതയിലേക്ക് ജനങ്ങളെ കൈപിടിച്ച് പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ അവരെ പാകപെടുത്തുകയാണ് ഞാന്‍ ചെയുന്നത് . എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.

അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ 

"യോഗ്യരല്ലാത്തവര്‍ ശൈഖ് ചമയുന്നത് "

>
അസ്സലാമു അലൈക്കും,

യോഗ്യനായ ഒരു ശൈഖില്‍ നിന്ന് ദിക്ര്‍ സ്വീകരിച്ച് ഹൃദയം സംസ്‌കരിക്കുമ്പോള്‍ മാത്രമേ പരിപൂര്‍ണ്ണ മുസ്‌ലിമാവുകയുള്ളൂ .
ത്വരീഖത്ത് നല്‍കുന്ന ശൈഖുമാര്‍ക്ക് ചില നിബന്ധനകളുണ്ട് . കിതാബോതിയത് കൊണ്ടോ പ്രഭാഷണങ്ങള്‍ കേട്ടത് കൊണ്ടോ ഒരാള്‍ ശൈഖാവില്ല . അയോഗ്യരായ ആളുകള്‍ ശൈഖ് ചമഞ്ഞ് രംഗത്ത് വരുന്നത് സമൂഹത്തെ നാശത്തിലേക്ക് നയിക്കാനും അവരെ വഞ്ചിക്കാനുമാണ് . ഇത്തരം വ്യാജ ശൈഖുമാരെ സൂക്ഷിക്കണം. കാമിലായ ശൈഖുമാരില്‍ നിന്നോ അവരില്‍ നിന്ന് സമ്മതം ലഭിച്ചവരില്‍ നിന്നോ ദിക്ര്‍ സ്വീകരിക്കാനും അവരിലൂടെ കരാര്‍ പുതുക്കാനുമാണ് നാം ശ്രമിക്കേണ്ടത് .

ഗീബത്ത് ഇസ്‌ലാം വിലക്കിയ കാര്യമാണ് . ഒരാളുടെ ന്യുനത നാം മറച്ചു വെച്ചാല്‍ നമ്മുടെ എഴുപത് ന്യുനതകള്‍ അല്ലാഹു മറച്ചു വെക്കും. ഇന്ന് പ്രസവിച്ച കുട്ടിയോട് മാതാവിനുള്ള സ്നേഹത്തേക്കാള്‍ വലിയ സ്നേഹമാണ് അല്ലാഹുവിന്ന്‍ ആദം സന്തതികളോടുള്ളത് . അല്ലാഹു റഹ്മാനാണ് . ഈ വിശേഷണം അല്ലാഹുവിന്ന്‍ ഉണ്ടായത് കൊണ്ടാണ് അവനെ ധിക്കരിക്കുന്നവര്‍ക്ക് ദുന്യാവില്‍ ജീവിക്കാന്‍ കഴിയുന്നത് .

അവസാനം നന്നാക്കാനാണ് നാം ശ്രമിക്കേണ്ടത് . നൂറ് വര്‍ഷം ഇബാദത്ത് ചെയ്ത് ജീവിച്ചാലും ഈമാനില്ലാതെ മരിച്ചാല്‍ ശാശ്വത നരകമാണ് കാത്തിരിക്കുന്നത് . ഈ ലോകത്തെ ചെറിയ ബുദ്ധിമുട്ട് പോലും സഹിക്കാന്‍ കഴിയാത്തവര്‍ക്ക് നരകം എങ്ങനെ സഹിക്കാനാവും.. അവസാനം നന്നാവണമെങ്കില്‍ നമ്മുടെ ജീവിതം നന്നാവണം. അകവും പുറവും തഖ്‌വ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജീവിതം നന്നാകുന്നത് .

അല്ലാഹുവിന്റെ ദിക്ക് റാണ്  വലിയതെന്ന് എല്ലാ വെള്ളിയാഴ്ച്ചയും നാം മിമ്പറില്‍ നിന്ന് കേള്‍ക്കുന്നു. വിശ്വാസിയുടെ ഇരുപത്തിനാല് മണിക്കൂറും അല്ലാഹുവിനെ ഓര്‍ക്കാനുള്ളതാണ് . പരലോകത്ത് ഓരോ ശ്വാസത്തിനും കണക്ക് പറയേണ്ടിവരും.

ആത്മാക്കളുടെ ലോകത്തെ രണ്ട് കരാറുകളെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് . ആദ്യത്തെ കരാര്‍ എല്ലാ മനുഷ്യരെയും കൊണ്ട് നടത്തിച്ചതാണ് . അത് ഓര്‍മ്മിപ്പിക്കാനാണ്‌ ഒരുലക്ഷത്തി ഇരുപത്തിനാലായിരം നബിമാര്‍ വന്നത് . രണ്ടാമത്തേത് നബിമാര്‍ നടത്തിയ കരാറാണ് . അവസാനം വരുന്ന നബിയെ വിശ്വസിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ളതാണ് ആ കരാര്‍ .

നബി( സ ) തങ്ങള്‍ എല്ലാ നബിമാരുടെയും നേതാവാണ്‌ . അവിടുത്തെ കരങ്ങളിലാണ് ലിവാഹുല്‍ ഹംദ് . അല്ലാഹുവും റസൂലും പറഞ്ഞതനുസരിച്ചാണ് ജീവികേണ്ടത് . ഇതിനു വിപരീതമായിട്ടാണ് പല സംഘടനകളും നേതാക്കളും പ്രവര്‍ത്തിക്കുന്നത് . അവര്‍ രണ്ട് ലോകത്തും ഖേദിക്കേണ്ടി വരും. ആദ്യം പരലോക രക്ഷ തേടിപ്പിടിക്കാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കേണ്ടത് .

ഗൗസുല്‍ അഅ്ളം ഒരിക്കല്‍ പറഞ്ഞു: അവസാന കാലത്ത് പണ്ഡിതരുടെ അറിവ് ഹല്‍ക്ക് വിട്ട് താഴോട്ട് ഇറങ്ങുകയില്ല . ഇന്ന് അറിവ് നാവിലേയുള്ളൂ . പ്രവര്‍ത്തനത്തിലില്ല .
ഈമനിലായി മരിക്കാന്‍ ശൈഖ് വേണം. ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്വാനാണ് . ശൈത്വാന്‍ ശൈഖായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്ന്‍ ആലോചിക്കുന്നത് നല്ലതാണ് .  

"മുഹമ്മദീയ പ്രകാശം "

>
അസ്സലാമു അലൈക്കും,

മുഹമ്മദീയ യാഥാര്‍ത്യത്തെ പ്രപഞ്ചനാഥന്‍ പരിചയപ്പെടുത്തണം. അവനാണ് ആ പ്രകാശത്തിന്റെ ഉടമ അവനില്‍ നിന്നാണ് ആ പ്രകാശം അഥവാ മുഹമ്മദീയ യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പാരമ്യത തുടക്കത്തിലേക്കുള്ള മടക്കമാകുന്നത് അപ്പോഴാണ്‌ .

സൂറത്ത് നൂറിലെ ആയത്ത്  35 ല്‍   പറഞ്ഞു തരുന്നതിങ്ങനെയാണ് .
ആകാശ ഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് അല്ലാഹു . അഥവാ ആ പ്രകാശത്തിന്റെ ഉടമയാണ് അല്ലാഹു . അവനാണ് മുഹമ്മദീയ പ്രകാശത്തിലൂടെ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നത് . മുഹമ്മദീയ പ്രകാശം ഉപമ അകത്ത് ഒരു ദീപം സ്ഥിതി ചെയ്യുന്ന വിളക്കുമാടത്തെ പോലെയാണ് . ദീപം ഒരു സ്ഫടികത്തിനുള്ളിലാണ് . ആ സ്ഫടികം തന്നെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെയാണ് . അനുഗ്രഹീതമായ ഒരു ഒലീവു വൃക്ഷത്തില്‍ നിന്നും ആ ദീപം കത്തിക്കപ്പെടുന്നു. ഒലീവ് കിഴക്കുള്ളതോ പടിഞ്ഞാറുള്ളതോ അല്ല. എണ്ണ തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമാണ് . വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു ഉദ്ദേശിക്കുന്നവരെ ആ വെളിച്ചത്തിലേക്കവന്‍ ചേര്‍ക്കുന്നു.

സ്ഫടിക സമാനമായ മിന്നിത്തിളങ്ങുന്ന ' സ്ഫടികം ' തിരുദൂതര്‍ ( സ ) യുടെ ബാഹ്യ ശരീരവും. വെളിച്ചം പകര്‍ന്നേകുന്ന ' ദീപം '  മുഹമ്മദീയ യാഥാര്‍ത്ഥ്യം അഥവാ തിരുമേനി( സ ) യിലെ ആത്മാവാകുന്ന പ്രകാശവുമാണ് . വിളക്കുമാടമാകുന്ന ആദ്യപിതാവു മുതല്‍ തിരുദൂതര്‍ വരെയുള്ള പരിശുദ്ധരായ അവിടുത്തെ പിതാക്കളുടെ മുതുകുകളുമാണ് . കിഴക്കിന്റെ കുഴപ്പമോ പടിഞ്ഞാറിന്റെ പതര്‍ച്ചയോ ഏറ്റിട്ടില്ലാത്ത ഒലീവു വൃക്ഷത്തില്‍ നിന്നെടുത്ത തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമായ എണ്ണയാണ് പ്രസ്‌തുത ദീപത്തിലൊഴിച്ച് കൊടുക്കുന്നത് .

പ്രകാശത്തിനുമേല്‍ പ്രകാശം. വെളിച്ചത്തിനുമേല്‍ വെളിച്ചം. അതാണു മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശം. ആ പ്രകാശത്തിലേക്കാണ്  വഴികാണിക്കേണ്ടത് . ആ പ്രകാശത്തിലേക്കാണ് ചെന്നണയേണ്ടത് . ആ പ്രകാശത്തിലേക്കാണ്  മനം തുറക്കേണ്ടത് . ആ പ്രകാശത്തില്‍ നിന്നാണ് ഹൃദയങ്ങള്‍ക്ക്‌ വെളിച്ചമുണ്ടാകേണ്ടത് . ആ ദീപമാണ് തിരിച്ചറിയേണ്ടത് . ആ ദീപത്തിലൂടെയാണ് തിരിച്ചറിവുണ്ടാകേണ്ടത് . പ്രപഞ്ചമഖിലം ആ ദീപം ചൊരിയുന്ന പ്രഭയുടെ ചൈതന്യത്തിലാണ് . അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് മാത്രമേ അതിലേക്കണയാനാകൂ. ആ പ്രകാശത്തിലേക്കെത്തിയവര്‍ വിജയികള്‍ മഹാഭാഗ്യവാന്മാര്‍ , യഥാര്‍ത്ഥ മുഅ്മിനുകള്‍ . സൂറത്ത് നൂറിലെ തുടര്‍ന്നുള്ള 36,37 സൂക്തങ്ങള്‍ വ്യക്തമാക്കുന്ന പോലെ സദാസമയവും ദിക്ക് റിലായി കഴിയുന്ന
" മഹാന്‍മാര്‍ " അല്ലാഹുവിന്റെ അനുഗ്രഹീതമായ ഈമാനിന്റെ വഴി തെരഞ്ഞെടുത്തവര്‍ . അവരാണ് ഈ പ്രകാശത്തിലേക്ക് വഴി കാണിക്കപ്പെട്ടവര്‍ .
മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശത്തിലേക്കുള്ള പ്രയാണമാണ് ശരിയായ ഈമാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടത് .

അല്ലാഹുവിന്റെ പാര്‍ട്ടിയുടെ അടയാളം "ദിക്റുള്ള"യാണ്, രഹസ്യമായും,പരസ്യമായും(ആത്മാവിലും,നാവിലും) അല്ലാഹുവിനെ കുറിച്ചുള്ള ദിക്ര്‍ സ്ഥിരമായി ഉണ്ടാകണം,എല്ലാസമയത്തും ഉണ്ടാകണം!!! ദിക്ര്‍ ചെല്ലാത്തവരായി ആരാണ് ഉള്ളത്? എല്ലാവരും പറയും ഞാനും ദിക്ര്‍ ചെല്ലുന്നുണ്ടല്ലോ. ഉള്ളിലും,പുറത്തും(ആത്മാവിലും,നാവിലും)ദിക്ര്‍ ഉണ്ടോ? മനസ്സില്‍ എന്താണ് ഉള്ളത്? നമ്മുടെ ഇബാദത്തുകളെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന അഹങ്കാരം,അസുയ,പക,കോപം,നിഫാക്, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ ചികിത്സികണമെങ്കില്‍ മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് പൂര്‍ണ്ണ തൗഹീദ് സ്വീകരികാലാണ് അതിനുള്ള മാര്‍ഗം,
നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!! 
      
അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍

" എന്റെ ദൗത്യം തൗഹീദിലേക്കുള്ള ക്ഷണം "

>
അസ്സലാമു അലൈക്കും,

പരിശുദ്ധമായ തൗഹീദ്  " ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുള്ളഹ് " എന്ന മഹിതമായ സന്ദേശത്തിനാണ് ലോകത്ത് നിയോഗിതരായ പ്രവാചകന്മാര്‍ മുഴുവന്‍ സാക്ഷിയായത് . പാവനമായ ഈ സന്ദേശവുമായി വന്നവര്‍ക്കെല്ലാം ഒട്ടനേകം പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് .

ജനങ്ങളില്‍ ഏറ്റവും പ്രതിസന്ധി അമ്പിയാക്കള്‍ക്കും പിന്നെ ഔലിയാഇനും പിന്നെ അവരെപോലുള്ളവര്‍ക്കുമാണ് എന്ന നബി( സ ) തങ്ങളുടെ തിരുവചനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അപ്പോഴാണ് . നബി( സ ) തങ്ങള്‍ക്കും സ്വഹാബത്തിനും ഗൗസുല്‍ അഅ്ളമിനും പ്രയാസങ്ങള്‍ ഏറെ സഹിക്കേണ്ടി വന്നു. അവരതിനെ തരണം ചെയ് തു.

എനിക്ക് ശേഷം മഹ്ദി( അ ) മിന്റെ കാലമാണ് . മഹാനവര്‍കള്‍ക്കും പ്രതിസന്ധികളുണ്ടാകും. മഹ്ദി( അ ) നെതിരെ തിരിയുന്നവര്‍ ദുഷിച്ച പണ്ഡിതരായിരിക്കും. ആത്മീയ സരണിയില്‍ പ്രവേശിച്ചവര്‍ക്ക് അവരുടെ ശൈഖുമാര്‍ വഴി മഹ്ദി( അ ) നെ സംബന്ധീച്ച് സന്ദേശം ലഭിച്ച് അവര്‍ മഹ്ദി( അ ) ന്റെ അനുകൂലികളായിമാറും.

വിശുദ്ധ തൗഹീദിനെയും അതിന്റെ പ്രചാരകരേയും എതിര്‍ക്കുന്ന ഇന്നത്തെ ദുഷിച്ച പണ്ഡിതരെപോലെ തന്നെ മഹ്ദി( അ ) നെ എതിര്‍ക്കുന്നവരും യഥാര്‍ത്ഥ പണ്ഡിതരല്ല. കാരണം,
" എന്റെ സമുദായത്തിലെ പണ്ഡിതന്മാര്‍ ഇസ്രയേല്‍ വിഭാഗത്തിലെ പ്രവാചകന്മാരെപോലെയാണ് " എന്ന ഹദീസും സമാനാര്‍ത്ഥത്തിലുള്ള പണ്ഡിതന്മാരെ പുകഴ് ത്തുന്ന മറ്റു ഹദീസുകളും സൂചിപ്പിക്കുന്നത് ഇല്‍മുല്‍ യഖീനും മഅ്രിഫത്തും കരസ്ഥമാക്കിയ പണ്ഡിതരെയാണ് . അല്ലാതെ ത്വലാഖിന്റെയും ഇത്ഖിന്റെയും മസ് അലകള്‍ മാത്രം പഠിച്ചവരെയല്ല.
തൗഹീദിന്റെ പ്രചരണത്തിന് എതിരായി നീങ്ങുന്ന ദുഷിച്ച പണ്ഡിതരോ, അധികാരമോ, സമ്പത്തോ നമ്മുടെ മുന്നില്‍ ഒരു പ്രശ്നമല്ല. കാരണം നാം കാര്യങ്ങള്‍ അല്ലാഹുവില്‍ ഏല്‍പ്പിച്ചവരാണ് .

സമ്പത്തിനും അധികാരത്തിനും ദുഷിച്ച പാണ്ടിത്യത്തിനുമാണ് ആധിപത്യം ലഭിക്കുകയെങ്കില്‍ ഫറോവയും, ഖാറൂനും, ബല്‍ആമും, ഇബ്‌നുസഖയും, ജാലൂത്തുമാണ് പിടിച്ചുനില്‍ക്കേണ്ടിയിരുന്നത് . അത് നടന്നില്ലെന്ന് മാത്രമല്ല. ഫറോവയുടെ സിംഹാസനത്തില്‍ വളര്‍ന്ന മൂസാ( അ ) ഉം ഔലിയാഇനെ ആദരിച്ച ഗൗസുല്‍ അഅ്ളമും അല്ലാഹു തെരഞ്ഞെടുത്ത താലൂത്തുമാണ് വിജയം വരിച്ചത്‌ .

അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സമ്മതം ലഭിച്ചതിന് ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് .

പിടിവാശിയും, സംരക്ഷിച്ചു വരുന്ന സ്ഥാനമാനങ്ങളും സംഘടനകള്‍ ഉണ്ടാക്കിയ ചട്ടകൂടുകളും ഏതാനും അനുയായികളെ കുറിച്ചുള്ള ചിന്തയും സമ്പത്ത് നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് നിങ്ങള്‍ക്ക് ഈ വിശുദ്ധമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് തടസ്സമെങ്കില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വരുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ."
ആമീന്‍ 

" ആത്മീയത - ഭൗതികത "

>
അസ്സലാമു അലൈക്കും,

ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ആത്മീയതയെന്നും ശരീരസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്നതിന്‌ ഭൗതികതയെന്നും ഒറ്റ നോട്ടത്തില്‍ നിര്‍വചിക്കാം.

ആത്മാവും ശരീരവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍ . ഇവ രണ്ടും വേര്‍പെടുന്നതോടെ ( മരണത്തോടെ ) ശരീരം നശിച്ച് മണ്ണായിത്തീരുകയും ആത്മാവ് അനശ്വരതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആത്മാവിന്റെ സമുന്നതവും സമ്പൂര്‍ണ്ണവുമായ അവസ്ഥ പ്രാപിക്കാന്‍ ആത്മാവിനെ സഹായിക്കുക എന്നതാണ് ശരീര ധര്‍മം. അതുകൊണ്ട് തന്നെ ശരീരത്തെ പാടേ അവഗണിക്കാതെയും എന്നാല്‍ അമിത പ്രാധാന്യം നല്‍കാതെയും ആത്മാവിനെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ് .

ശരീരത്തിന്റെ തുടക്കം മ്ലേച്ഛമായ ഇന്ദ്രിയബീജമാണ് . ഒടുക്കം വെറുക്കപ്പെടുന്ന ചലവും ചീഞ്ചലവും. മറിച്ചാണ് ആത്മാവിന്റെ അവസ്ഥ. പരിശുദ്ധമായ അവസ്ഥയിലാണ് അതിന്റെ തുടക്കം. പ്രപഞ്ചോല്‍പത്തി തന്നെ ആത്മാവിലൂടെയാണ് . അതുകൊണ്ടുതന്നെ ആത്മാവിന്റെ പരിശുദ്ധിയും പാരമ്പര്യവും ഉള്‍കൊണ്ടുകൊണ്ട്  ജീവിതം നയിക്കുകയാണ് യഥാര്‍ത്ഥ ആത്മീയത. ആത്മാവിന്റെ പൂര്‍വ്വസ്ഥിതി പ്രപിക്കലാണ് ആത്മീയതയുടെ ആത്യന്തിക ലക്ഷ്യം.

ഇമാം ജുനൈദുല്‍ ബഗ്ദാദി( റ ) നോട് ശിഷ്യഗണങ്ങള്‍ ഒരിക്കല്‍ ചോദിച്ചു: ആത്മീയതയുടെ ലക്ഷ്യമെന്ത് ?
അവിടുന്ന്‍ പ്രതിവചിച്ചു: തുടക്കത്തിലേക്കുള്ള മടക്കം
എങ്ങനെയായിരുന്നു തുടക്കം ?
ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു:
" അറിയപ്പെടാത്ത നിധിയായിരുന്നു ഞാന്‍ . അങ്ങനെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അറിയപ്പെടാന്‍ വേണ്ടി ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു "  അറിയപ്പെടാനുള്ള ആഗ്രഹമാണ് സൃഷ്ടിപ്പിന്റെ കാരണം. ഈ മഹത്തായ ലക്ഷ്യത്തിനുവേണ്ടി അല്ലാഹു ആദ്യമായി പടച്ചത്  നബി( സ ) തങ്ങളുടെ വിശുദ്ധ റൂഹിനെയാണ് .
നബി( സ ) തങ്ങള്‍ പറയുന്നു:
" അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹിനെയാണ് "

ഈ വിശുദ്ധ റൂഹില്‍ നിന്നാണ് അല്ലാഹു പ്രപഞ്ചമഖിലവും സൃഷ്ടിച്ചത് . പ്രാപഞ്ചിക വസ്തുക്കളുടെ അന്ത:സത്ത
ഈ മുഹമ്മദിയ്യാ യാഥാര്‍ത്യ ( ഹഖീഖത്തു മുഹമ്മദിയ്യ ) മാണ് . അല്ലാഹുവിനെ അറിയുക എന്ന മഹത്തായ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിനുവേണ്ട വസീല ( മാധ്യമം ) ആയിട്ടാണ് നബി( സ ) തങ്ങളെ നിയോഗിച്ചിട്ടുള്ളത് . ഈ വസീലയെ അവഗണിച്ചുകൊണ്ട് പ്രപഞ്ചനാഥനെ പ്രാപിക്കുക സാധ്യമല്ലതന്നെ. ഇതിനുതകുന്ന നിലയിലാണ് അല്ലാഹു റസൂല്‍ ( സ ) തങ്ങളുടെ ആത്മാവിനെ സൃഷ്ടിച്ച്‌ സംവിധാനിച്ചിട്ടുള്ളത് . മറ്റൊരു ഹദീസില്‍ പ്രസ്‌തുത ആത്മാവിനെ " പ്രകാശം " എന്നാണ് വിശേഷിപ്പിച്ചത് .
നബി( സ ) തങ്ങള്‍ പറയുന്നു: " അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്  എന്റെ പ്രകാശമാണ് ."  പ്രപഞ്ചമഖിലവും ഇല്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് ഉണ്മയിലേക്ക് വെളിച്ചം കണ്ടത് പ്രകാശത്തിലൂടെയാണെന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രകാശം അല്ലാഹുവിന്റെ പ്രകാശമാണ്‌താനും.
ഒരു ഖുദ്സിയ്യായ ഹദീസില്‍ പറയുന്നു: മുഹമ്മദ്‌ നബി( സ ) തങ്ങളുടെ ആത്മാവിനെ എന്റെ ആത്മാവില്‍ നിന്നാണ് നാം പടച്ചത് .

മേല്‍ വിവരിച്ചതില്‍ നിന്നും നമ്മുടെ ആത്മാവിന്റെ പൂര്‍വാവസ്ഥ ഹഖീഖത്തു മുഹമ്മദീയ്യ ( മുഹമ്മദീയ്യാ യാഥാര്‍ത്ഥ്യം ) ആണെന്ന്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

മനുഷ്യശരീരങ്ങളുടെ പിതാവ് ആദം നബി( അ ) ആയതുപോലെ ആദം നബി( അ ) അടക്കമുള്ള മുഴുവന്‍ മനുഷ്യാത്മാക്കളുടെയും പിതാവ് മുഹമ്മദ്‌ റസൂല്‍ ( സ ) തങ്ങളാണ് .
മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: "ശരീരങ്ങളെ പടക്കുന്നതിന്റെ അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ആത്മാക്കളെ പടച്ചു "

അതുകൊണ്ട് അല്ലാഹുവിനെ അറിയാനും സ്നേഹിക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അതുവഴി ആത്മവിശുദ്ധി നേടാനും അല്ലാഹു നിശ്ചയിച്ച ഏറ്റവും വലിയ വസീല ( മാധ്യമം ) യായ മുഹമ്മദുര്‍റസൂലുല്ലാഹിയില്‍ വിലയം പ്രാപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

അല്ലാഹു പറയുന്നു:
" നബിയേ അവിടുന്ന്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും."

നബി( സ ) തങ്ങള്‍ പറയുന്നു: " ആര്‍ എന്നെ സ്നേഹിച്ചുവോ, അവന്‍ അല്ലാഹുവിനെ സ്നേഹിച്ചു. ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു "
ഈ വിശുദ്ധ വാക്യങ്ങള്‍ ഈ വസ്തുതയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത് . ഇവിടെയാണ്‌ ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആത്മീയതയും ഇതര ആത്മീയതയും തമ്മില്‍ വേര്‍പിരിയുന്നത് .

യഥാര്‍ത്ഥ ആത്മീയത വഴിയാണ് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ കഴിയുക. അത് ലഭിക്കണമെങ്കില്‍ നബി( സ ) തങ്ങളിലേക്ക് ചേരുന്ന സില്‍സിലയുള്ള മുറബ്ബിയായ ശൈഖുമാരുമായി പൂര്‍ണ്ണ തൗഹീദില്‍ ബൈഅത്ത് ചെയ്ത് അതുമായി മുന്നോട്ട് പോകലാണ് വ്യവസ്ഥാപിതമാര്‍ഗ്ഗം.        

 "പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി  മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "

" സംഘടനകള്‍ ആഖിറത്തില്‍ രക്ഷക്കെത്തില്ല "

>
അസ്സലാമു അലൈക്കും,

കേരളത്തില്‍ ഇസ്‌ലാമെന്നാല്‍ ഇന്ന് ചില സംഘടനകളാണ് . അവ രൂപീകരിക്കുന്ന നയങ്ങളും ആശയങ്ങളുമാണ്‌ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് . സംഘടനകള്‍ക്ക് അപ്രമാദിത്വവും ആധികാരികതയും നല്‍കുന്നത് ദീനിന്റെ തകര്‍ച്ചക്ക് കാരണമാകും. ചില സംഘടനകളുടെ അവകാശവാദം തന്നെ ആധികാരിക പണ്ഡിതസഭ , ആധികാരിക സംഘടന എന്നൊക്കെയാണ് . ആരാണ് ഈ സംഘടനകള്‍ക്ക് ആധികാരികത നല്‍കിയത് ? ഏത് അടിസ്ഥാനത്തിലാണ് അവര്‍ ആധികാരികത അവകാശപ്പെടുന്നത്  ? സംഘടനകള്‍ ഒരു കാര്യം തീരുമാനിച്ച് പ്രഖ്യാപനം നടത്തിയാല്‍ അതുകൊണ്ട് മാത്രം ആധികാരികവും പ്രാമാണികവുമാവുമെന്ന് എവിടെയാണുള്ളത്  ? ഈ സംഘടനകള്‍ക്ക് കേവലം ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പോലും അവകാശപ്പെടാനില്ലെന്നത് 
ആര്‍ക്കാണറിയാത്തത് ?

വിശുദ്ധ ഇസ്‌ലാമിനെ സംഘടനാവല്‍ക്കരിച്ചത് ദീനിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട് . സംഘടനകള്‍ വേണ്ട എന്നല്ല ഞാന്‍ പറയുന്നത് . ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രചരണത്തിന് സംഘടനകള്‍ ആവശ്യമായിരിക്കാം. സംഘടന ഉപയോഗിച്ച് ദീന്‍ പ്രചരിപ്പിക്കുന്നതിന് പകരം , ദീന്‍ ഉപയോഗിച്ച് സംഘടന പ്രചരിപ്പിക്കുകയാണ് ഇന്ന് ചെയ്യുന്നത് . സംഘടന തന്നെയാണ്  ഇസ്‌ലാം എന്നും അവ എന്തുപറഞ്ഞാലും അവയൊക്കെ ദീനിന്റെ നയങ്ങളാണെന്നുമുള്ള കാഴ്ച്ചപ്പാട്‌ തീര്‍ത്തും തെറ്റാണ് . ഇസ്‌ലാമെന്നാല്‍ അല്ലാഹുവും റസൂല്‍ ( സ ) തങ്ങളും പഠിപ്പിച്ചു തന്നതാണ് . നബി( സ ) യും സ്വഹാബത്തും ഔലിയാക്കളും സഞ്ചരിച്ച വിശുദ്ധ മാര്‍ഗ്ഗമാണ് . കഴിഞ്ഞ കാലത്ത് മുസ്‌ലിം ഉമ്മത്തിന് നേതൃത്വം നല്‍കിയിരുന്നത് ഔലിയാക്കളാണ് . ത്വരീഖത്തിന്റെ മശാഇഖുമാര്‍ വിശുദ്ധ വ്യക്തിത്വങ്ങളും അല്ലാഹുവിന്റെയും റസൂലിന്റെയും പ്രതിനിധികളുമായിരുന്നു. ഈ വിശുദ്ധ പ്രതിനിധികള്‍ക്ക് തങ്ങളുടെ അനുയായികളെ നേര്‍മാര്‍ഗ്ഗത്തിലൂടെ നയിക്കാനും ആത്യന്തിക വിജയം ഉറപ്പ് നല്‍കാനും സാധിച്ചു.

" എന്നെ പിടിച്ചവര്‍ ഏതും പേടിക്കേണ്ട
എന്നെ പിടിച്ചോര്‍ക്ക് ഞാന്‍ കാവലെന്നോവര്‍ " എന്ന് ധൈര്യസമേതം പ്രഖ്യാപിക്കാന്‍ ഗൗസുല്‍ അഅ്ളം മുഹിയുദ്ദീന്‍ശൈഖ് ( റ ) വിനെപ്പോലുള്ളവര്‍ക്ക് സാധിച്ചത് അവരൊക്കെ അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികളായത് കൊണ്ടാണ് . ഇത്തരം മഹത്തുക്കള്‍ക്ക് മാത്രമേ തങ്ങളുടെ പിന്നില്‍ അണിനിരന്നവരുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ സാധിക്കൂ . കേരളത്തില്‍ ഇന്ന് നിരവധി മുസ്‌ലിം സംഘടനകളുണ്ടല്ലോ . തങ്ങളുടെ അനുയായികളുടെ കാര്യത്തില്‍ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ ഏതെങ്കിലും സംഘടനകള്‍ക്ക് കഴിയുമോ ? എന്നാല്‍ അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികള്‍ക്ക് അതിനു കഴിയും . അതില്‍ ഒരു സംശയവുമില്ല . അതുകൊണ്ടാണ് കഴിഞ്ഞകാല മുസ്‌ലിംകള്‍ ത്വരീഖത്തിന്റെ ശൈഖുമാരെ അംഗീകരിച്ചതും അവരുടെ പിന്നില്‍ അണിനിരക്കണമെന്ന് പൂര്‍വ്വിക മഹത്തുക്കള്‍ കല്‍പ്പിച്ചതും. സംഘടനകള്‍ രംഗത്ത്‌ വരികയും അവ സമുദായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്‌തതോടെ ഈ വിശുദ്ധ വ്യക്തിത്വങ്ങളുടെ നേതൃത്വം സമുദായത്തിന്‌ നഷ്ടമായി. സംഘടനകള്‍ മുഖേന എത്ര വലിയ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെട്ടാലും ആത്മീയ രംഗത്ത് നമുക്കുണ്ടായ നഷ്ടം അപകടകരവും പരലോക വിജയത്തിന്‌ തടസ്സം നിക്കുന്നതുമാണ് . പരലോക വിജയമാണല്ലോ മുസ്‌ലിംകളുടെ ആത്യന്തിക ലക്ഷ്യം.

സംഘടനകള്‍ക്ക് അപ്രമാദിത്തവും ആധികാരികതയും പരമാധികാരവും നല്‍കി അവര്‍ക്ക് പിന്നില്‍ അണിനിരന്ന അനുയായികള്‍ ആലോചിക്കുക. ഈ സംഘടനകള്‍ നാളെ ആഖിറത്തില്‍ കൈപിടിക്കുമോ എന്ന് . സംഘടനകള്‍ എന്തൊക്കെയാണെങ്കിലും കേവലം സംഘടനകള്‍ മാത്രമാണ് .അവ നമ്മുടെ ആത്മീയ നേതൃത്വമോ പ്രമാണമോ അല്ല. അത്തരമൊരു പ്രമാണവും  നേതൃത്വവും ഇസ്‌ലാമിലില്ല. അല്ലാഹുവും റസൂല്‍ ( സ ) യും പഠിപ്പിച്ചു തന്നിട്ടുമില്ല. സംഘടനക്ക് പിന്നില്‍ എന്തുകൊണ്ട്  അണി നിരന്നില്ലെന്ന് അല്ലാഹു ചോദിക്കുകയുമില്ല. അതേ സമയം ആത്മ സംസ്‌കരണം നടത്താനുള്ള മാര്‍ഗ്ഗം എന്തുകൊണ്ട് സ്വീകരിച്ചില്ല ? എന്നിലേക്കടുപ്പിക്കുന്ന ഒരു വഴികാട്ടിയെ എന്തുകൊണ്ട് നീ പിന്‍പറ്റിയില്ല ? എന്ന് അല്ലാഹു ചോദിക്കുകയും ചെയ്യും.

നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയും തങ്ങള്‍ പടച്ചുണ്ടാക്കിയ സങ്കുചിത വീക്ഷണങ്ങള്‍ക്ക് വേണ്ടിയും പരസ്‌പരം വാദകോലാഹലങ്ങളും പോര്‍വിളികളും നടത്തുന്ന ഇത്തരം സംഘടനകള്‍ക്ക് വേണ്ടി നമ്മുടെ ആയുസ് നഷ്ടപ്പെടുത്തുന്നത് ബുദ്ധിശൂന്യതയും നാശത്തിന് കാരണവുമാണ് .
അല്ലാഹു നമുക്കുതന്ന വലിയ അനുഗ്രഹമാണ് ബുദ്ധി. നിങ്ങള്‍ ചിന്തിക്കുന്നില്ലേ ? നിങ്ങള്‍ ആലോചിക്കുന്നില്ലേ ? എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത് . ഈ ബുദ്ധി ഉപയോഗിച്ച് നാം ആലോചിക്കുക. എവിടെയാണ് നാം അണിനിരക്കേണ്ടത് ? ആരെയാണ് നാം സ്വീകരിക്കേണ്ടത് ? ആരെയാണ് തിരസ്കരിക്കേണ്ടത് ? എന്ന് . നമ്മുടെ ബുദ്ധി ആര്‍ക്കുമുമ്പിലും പണയം വെക്കേണ്ടതില്ല.
" സമുദായത്തിന്റെ ആദ്യകാലക്കാര്‍ ഏത് കൊണ്ട് നന്നായോ അതുകൊണ്ടല്ലാതെ സമുദായത്തിലെ അവസാന കാലക്കാര്‍ നന്നാവുകയില്ല " എന്നാണ് നബി( സ ) തങ്ങള്‍ പഠിപ്പിച്ചത് .

ആദ്യകാല സമുദായത്തിന്റെ ചരിത്രം പഠിക്കുക എന്നിട്ട് ബുദ്ധികൊണ്ട് നന്നായി ആലോചിക്കുക. അപ്പോള്‍ ബോധ്യപ്പെടും അവര്‍ എങ്ങനെ നന്നായെന്ന് . അവര്‍ നന്നായത് റസൂല്‍ ( സ ) യിലൂടെയും സ്വഹാബത്തിലൂടെയും അവരുടെ പ്രതിനിധികളായി ശേഷം വന്ന ത്വരീഖത്തിന്റെ ശൈഖുമാരിലൂടെയുമാണ് . അവരുടെ നേതൃത്വമാണ് കഴിഞ്ഞ കാല മുസ്‌ലിംകളെ നന്മയിലേക്ക് നയിച്ചത് . ഇന്നും ഈ നേതൃത്വത്തിനേ നന്മയിലേക്ക് നയിക്കാന്‍ കഴിയൂ . സംഘടനകളുടെ സങ്കുചിത നേതൃത്വം മാറ്റിവെച്ച് അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികളുടെ വിശുദ്ധ നേതൃത്വം അംഗീകരിക്കുക. അവരെ അനുസരിക്കുക. അതാണ്‌ വിജയത്തിലേക്കുള്ള മാര്‍ഗ്ഗം.

"സമയം അമൂല്യമാണ്‌ "

>
അസ്സലാമു അലൈക്കും,

നൂഹ് നബി( അ ) മിന്റെ അരികില്‍ അസ് റാഈല്‍ ( അ ) വന്നു. നബിയോട് ചോദിച്ചു. " നബിയേ, ധാരാളം വര്‍ഷം ഭൂമിയില്‍ ജീവിച്ചവരാണ് അങ്ങ് . ആയിരത്തോളം വര്‍ഷം! ഈ ഭൂമിയിലെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? "
നൂഹ് നബി( അ ) പറഞ്ഞു: " രണ്ട് കവാടങ്ങളുള്ള വീടുപോലെയാണിത് . ഒരു കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അടുത്ത കവാടത്തിലൂടെ പുറത്ത്‌പോകുന്നു." ദീര്‍ഘമായ തന്റെ ജീവിതത്തെ ഒരു വരവും പോക്കുമായി കാണാനേ നൂഹ് നബി( അ ) മിന് കഴിഞ്ഞുള്ളൂ . ഭൂമിയിലെ ജീവിതം ചുരുങ്ങിയ കാലം മാത്രമാണ് . ശരിയായ രീതിയിലുള്ള സമയ വിനിയോഗമാണ് നാം നടത്തേണ്ടത് . ആരോഗ്യകരമായ സന്ദര്‍ഭങ്ങളില്‍ ആയുസ്സിനെ നന്മകളിലായി ചെലവഴിക്കുന്നവര്‍ വിജയികളാണ് . അല്ലാത്തവര്‍ പരാജിതരും.

ഇബ്‌നു അബ്ബാസ്‌ ( റ ) നിവേദനം ചെയ്യുന്നു. നബി( സ ) പറയുന്നു: " രണ്ട് അനുഗ്രഹങ്ങളില്‍ ജനങ്ങള്‍ അധികപേരും വഞ്ചിക്കപ്പെടുകയാണ് . ആരോഗ്യവും ഒഴിവുസമയവുമാണവ "

ആരോഗ്യ സമയങ്ങളില്‍ വിനോദങ്ങളിലായി ജീവിതം തളച്ചിടുന്നവര്‍ സമയത്തിന്റെ പ്രാധാന്യമറിയുന്നില്ല. ആരോഗ്യത്തിന്റെ വില മനസ്സിലാക്കുന്നുമില്ല. ഇമാം ഹസന്‍ ബസ്വരി( റ ) പറയുന്നു: " മനുഷ്യാ... നിന്റെ ജീവിതം ഏതാനും ദിവസങ്ങളാണ് . ഓരോ ദിവസം വിടപറയുമ്പോഴും നീ അല്‍പാല്‍പമായി ഇല്ലാതെയാവുന്നു."

കൗമാരത്തിലെത്തിയവന്‍ ശൈശവത്തിലേക്ക് തിരിച്ചു പോകുന്നില്ല. യുവാക്കള്‍ കൗമാരത്തിലേക്ക് മടങ്ങുന്നില്ല. യുവത്വത്തിലേക്ക് തിരിച്ചുപോകാനുള്ള വൃദ്ധന്റെ ആഗ്രഹം നടപ്പാകുകയുമില്ല. മരിച്ചു തീര്‍ന്ന ഇന്നലെകളാണത് . തിരിച്ചു പിടിക്കാന്‍ കഴിയാത്തവ. കാത്ത്‌ നില്‍ക്കാതെ യാത്രയാകുന്ന സമയം അമൂല്യമാണ്‌ .

ഇമാം ഹസന്‍ ബസ്വരി( റ ) വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. " ഓരോ പ്രഭാതവും മനുഷ്യരോട് വിളിച്ച്‌ പറയുമത്രെ. മനുഷ്യാ ഞാനൊരു പുതിയ സ്രഷ്ടിയാണ് . നിന്റെ കര്‍മ്മത്തിന് സാക്ഷിയുമാണ് . അത് കൊണ്ട് എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയാല്‍ ഇനിയൊരിക്കലും തിരിച്ചു വരുകയില്ല."

മാറിമറിയുന്ന രാപ്പകലുകളിലൂടെ മരണത്തിലേക്കടുക്കുന്ന മനുഷ്യന്‍ സമയത്തിനായി അല്ലാഹുവിനോട് ആവശ്യപ്പെടുന്ന രംഗമുണ്ട്. എല്ലാം അവസാനിക്കുന്ന മരണവേള, അന്നവന്‍ പറയും " അല്ലാഹുവേ എന്നെ അല്‍പ സമയം പിന്തിക്കുമോ? നല്ല രീതിയില്‍ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന അന്തിമഘട്ടത്തിലെ മനുഷ്യന്റെ ആഗ്രഹം സഫലീകരിക്കപ്പെടില്ലെന്നും അല്ലാഹു നേരത്തെ ഓര്‍മ്മപ്പെടുത്തുന്നതിങ്ങനെയാണ് . അവധിയെത്തിയാല്‍ ഒരാള്‍ക്കും അല്ലാഹു ആയുസ്സ് നീട്ടികൊടുക്കുകയില്ലെന്ന് .

ബുദ്ധിയുള്ളവരുടെ ഹൃദയത്തില്‍ വേദനയുണ്ടാക്കുന്നതാണീ പ്രഖ്യാപനം. അല്ല, അപകടകരമായ പ്രവര്‍ത്തനങ്ങളെ വെടിഞ്ഞ് നന്മ നിറഞ്ഞ ജീവിതം നയിക്കണമെന്ന ആഹ്വാനമാണീ പ്രഖ്യാപനം. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും അല്ലാഹുവിലേക്കടുപ്പിക്കുന്ന ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ ആ ദിവസത്തെ സൂര്യോദയത്തില്‍ താന്‍ അനുഗ്രഹിക്കപ്പെടുകയില്ല എന്ന ഇബ്‌നു മസ് ഊദ് ( റ ) വിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് .

ഇമാം ബൈഹഖി( റ ) വില്‍ നിന്ന് നിവേദനം. നബി( സ ) പറയുന്നു: " ലോകത്ത് ഏറ്റവും മോശപ്പെട്ട കാര്യം നിശ്കൃയനായി കഴിയലാണ് ."

ചുരുക്കത്തില്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ജീവിത നിമിഷങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. ജീവിത വിജയം നേടാന്‍ ബദ്ധശ്രദ്ധരാകുക. ഹസ് റത്ത്  മുആദുബ്നു ജബല്‍( റ ) നിവേദനം ചെയ്യുന്നു. നബി( സ ) പറയുന്നു: " നാല്‌ കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പുനരുദ്ധാരണ നാളില്‍ ഒരടിമയുടെ പാദം മുമ്പോട്ട് ചലിപ്പിക്കാന്‍ കഴിയുകയില്ല. തന്റെ ആയുസ്സ് എന്തിന് ചെലവഴിച്ചു? യുവത്വം എവിടെ കഴിച്ചുകൂട്ടി ? സമ്പത്ത് എവിടെനിന്ന്‍ സമ്പാദിച്ചു ? എവിടെ ചെലവഴിച്ചു ? അറിവ് കൊണ്ടെന്ത്‌ പ്രവര്‍ത്തിച്ചു ?" ( ത്വബ് റാനി )                             
 "പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി  മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "

ശൈഖ് സയ്യിദ് ഹാശിമുദ്ധീന്‍ അബ്‌ദുല്‍ഖാദിര്‍ അല്‍കൈലാനി

>
അസ്സലാമു അലൈക്കും,

മഹാനായ ശൈഖ് മുഹിയുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്റെ പതിനാറാം പൗത്രനും ബഗ് ദാദ്  ശരീഫിലെ സ്ഥാനപതിയുമായ,
ശൈഖ് സയ്യിദ് ഹാശിമുദ്ധീന്‍ അബ്‌ദുല്‍ഖാദിര്‍ അല്‍കൈലാനി അവര്‍കള്‍ ആലുവ ജീലാനി ശരീഫില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ !!!

മഹാനായ 
ഗൗസുല്‍ അഅ്ളമിന്റെ  പരിശുദ്ധ മസാര്‍ സന്ദര്‍ശിക്കാന്‍ സൗകര്യം ലഭിക്കാത്തവര്‍ക്ക്‌ അവിടുത്തെ പരംമ്പരയിലൂടെ ഈ മഹാന്‍ അനുഗ്രഹമായിരിക്കുകയണ് . ഞങ്ങളുടെ ഈ സന്ദര്‍ശനം യാദിര്‍ശ്ചികമായി സംഭവിച്ചതല്ല. മഹാനായ ഗൗസുല്‍ അഅ്ളമിന്റെ നിര്‍ദ്ദേശത്തോടെയും സമ്മതത്തോടെയുമാണ്  ഞങ്ങളിവിടെ എത്തിയിരിക്കുന്നത് . മഹാനായ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തിയെ ആദരിക്കാനും അവിടുത്തെ മഹത്തായ സ്ഥാനം വെളിപ്പെടുത്താനും അനുഗ്രഹിക്കാനും ഗൗസുല്‍ അഅ്ളം ഞങ്ങളെ അയച്ചിരിക്കുകയാണ് ഞങ്ങളുടെ ഇന്ത്യയിലെ ആദ്യസന്ദര്‍ശനമാണിത് . മഹാനായ ഗൗസുല്‍ അഅ്ളമിന്റെ കല്‍പ്പന പ്രകാരമാണ് ഇന്ത്യയിലെ ഈ കേരളത്തില്‍ ഞങ്ങളെത്തിയത് .ഈ സംഗമത്തില്‍ മഹാനായ ഗൗസുല്‍ അഅ്ളം സന്തുഷ് ടനും
തൃപ് തനുമാണെന്ന്  ഞാനിവിടെ അറിയിക്കുകയാണ് .മഹാനായ 
ഗൗസുല്‍ അഅ്ളമിന്റെ പരിശുദ്ധ വഴിയുടെ പ്രചരണം നടക്കുന്ന ഈ നാടും അത് നിങ്ങളിലെത്തിച്ച ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തിയുടെ പ്രവര്‍ത്തനത്തിലും മഹാനവര്‍കള്‍ സന്തുഷ്ടനാണ്  മഹാനായ ശൈഖ് അവര്‍കള്‍ക്കും നിങ്ങള്‍ക്കും അല്ലാഹു അനുഗ്രഹം ചെയ്യട്ടെ,മഹാന്റെ പദവി അല്ലാഹു ഉയര്‍ത്തട്ടെ, ആമീന്‍ .
നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം !!!

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയമില്ല

>
അസ്സലാമു അലൈക്കും,

ഇമാം ശഅ് റാനി( റ ) അന്‍വാറുല്‍ ഖുദ്സിയ്യയില്‍ പറയുന്നു:
" ഹ്രദയംകൊണ്ട് അല്ലാഹുവിന്റെ സാന്നിദ്ദ്യത്തിലേക്ക് അടുക്കുന്നതിനെതോട്ട് തടയുന്ന മുഴുവന്‍ വിശേഷണങ്ങളെയും നീക്കിക്കളയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കല്‍ എല്ലാ മനുഷ്യന്മാരുടെ മേലിലും നിര്‍ബന്ധമാണെന്ന് ത്വരീഖത്തിന്റെ ആളുകള്‍ ഐക്യകണ്േഠനെ പറഞ്ഞിരിക്കുന്നു. കാരണം അവന്റെ നിസ്കാരത്തെ അത് സ്വീകാര്യയോഗ്യമാക്കും. നിര്‍ബന്ധമായ കാര്യം പൂര്‍ത്തീകരിക്കാന്‍ ഏതൊന്ന് അത്യാവശ്യമാണോ അതും നിര്‍ബന്ധമാണെന്നടിസ്ഥാനത്തില്‍ ആന്തരിക രോഗങ്ങളുടെ മേല്‍ ഭീഷണിപ്പെടുത്തപ്പെട്ട ശിക്ഷകളെയും അവയുടെ അരുതായ്മകളെയും അറിയിക്കുന്ന ആയത്തുകളും ഹദീസുകളും സാക്ഷിനില്‍ക്കുന്നതനുസരിച്ച് ആന്തരിക രോഗങ്ങളെ മുഴുവനും ചികിത്സിക്കല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. അപ്പോള്‍ ഈ വിശേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കാത്തവന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവനാണെന്ന് വ്യക്തമായി. കാരണം ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും എത്രകരണം മറിഞ്ഞാലും ഒരു ശൈഖില്ലാതെ ആന്തരിക രോഗങ്ങളെ ചികിത്സിക്കാന്‍ സന്ദേശം ലഭിക്കുകയില്ല. മരുന്ന് രോഗത്തിന്റെമേല്‍ എങ്ങിനെ ഫലം ചെയ്യുന്നുവെന്നറിയാതെ, വൈദ്യശാസ്ത്രത്തിലെ ഗ്രന്ഥം കാണാതെ പഠിക്കുന്നവനെ പോലെയാണവന്‍ ... അതുകൊണ്ട് നീ നിനക്കൊരു ശൈഖിനെ തെരഞ്ഞെടുക്കുക. പരലോകത്തിന്റെ അനന്തതയെ ഓര്‍ത്തുകൊണ്ട് ധിക്കരിക്കാതിരിക്കുക. സൂഫിയാക്കളുടെ മാര്‍ഗത്തിന് ഖുര്‍ആനിലും തിരുസുന്നത്തിലും അടിസ്ഥാനമില്ലെന്ന് പറഞ്ഞ് പോകുന്നതിനെ സൂക്ഷിക്കണം. അത് സത്യനിഷേധമാണ് . സൂഫികളുടെ മാര്‍ഗം മുഴുവന്‍ ദൈവീകമായ ചര്യകളും അഹ്മദിയ്യ പാതകളും മുഹമ്മദിയ്യ സ്വഭാവങ്ങളുമാണ് ."

"ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ വിളിക്കുന്നത്‌ ഈമാനിലെകാണ് എന്റെ കരങ്ങള്‍ പിടികുക ,എന്നെ ബൈഅത് ചെയുക ,എന്റെ ഖലീഫമാരെ ബൈഅത് ചെയുക, ഈമനിലായി നിങ്ങള്‍ക്ക് "പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ച് സന്തോഷവാനായി മരിക്കാന്‍ കഴിയും. എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും"

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍ "

മുരീദാവാനുള്ള യോഗ്യത എന്താണ് ?

>
അസ്സലാമു അലൈക്കും,

ഓരോ മനുഷ്യനും അവന്‍ എന്തിനുവേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത്, അതിനോട് കൂടുതല്‍ താല്‍പര്യമുണ്ടാവുക എന്നതുതന്നെയാണ് മുരീദാവാനുള്ള യോഗ്യത. അവന് ആരാധന ചെയ്യാന്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിക്കുകയും വേണം.

ഗൗസുല്‍ അഅ്ളം( റ ) പറയുന്നു:
മുഅ്മിനായ മനുഷ്യന്‍ അവന് നിര്‍ബന്ധമായത് പഠിക്കുകയും പിന്നെ അല്ലാഹുവിന്റെ ഇബാദത്തിന് വേണ്ടി ജനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും. സൃഷ്ടികളെ അറിയുകയും അവരെ വെറുക്കുകയും ചെയ്യും അല്ലാഹുവിനെ അറിയുകയും അവനെ സ്നേഹിക്കുകയും അവനെ തേടുകയും അവന് സേവനം ചെയ്യുകയും ചെയ്യും.
ഫത്ഹു റബ്ബാനി - 108 )

ഒരു മനുഷ്യന്‌ മുരീദാവാനുള്ള യോഗ്യത എങ്ങിനെ തിരിച്ചറിയാമെന്ന്  അബ്ദുല്‍ അസീസ് ദബ്ബാഗ് ( റ ) വിശദമായി സംസാരിക്കുന്നു.

ഒരു വ്യക്തിക്ക് അവന്‍ മുരീദാകാന്‍ യോഗ്യനാണോ എന്ന് അവന് സ്വയം തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അവന്റെ ചിന്തയില്‍ അധികമായി ഉത്ഭവിക്കുന്നത് എന്താണെന്ന്‍ നോക്കുക. അപ്പോള്‍ അവന്റെ ചിന്തയില്‍ അല്ലാഹുവിനോടുള്ള സ്നേഹവും അവന്റെ തിരുസന്നിധിയിലേക്കുള്ള ആഗ്രഹവും അവന്റെ പ്രദാഭത്തില്‍ നിന്നുള്ള ഭയവും അവന്റെ അധികാരത്തിന്റെ മേന്മയും ആധിക്യം പുലര്‍ത്തുന്നുവെങ്കില്‍ അത് അല്ലാഹു അവനെകൊണ്ട് നന്മ ഉദ്ദേശിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണ് . അവന്റെ ശരീരം അധികമായി തെറ്റ് ചെയ്യുന്നതാവട്ടെ നന്മ ചെയ്യുന്നതാവട്ടെ, അവന്റെ ശരീരം അധികമായി തിന്മയാണ് ചെയ്യുന്നതെങ്കിലും അല്ലാഹു അതിനെ നന്മയിലേക്കും വിജയത്തിലേക്കും സന്മാര്‍ഗ്ഗത്തിലേക്കും മടക്കിയേക്കും.( ഇബരീസ് -212 )

ഞാനിപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നന്നാവണമെന്നാഗ്രഹമുള്ള ആര്‍ക്കും മുരീദാവാന്‍ യോഗ്യതയുണ്ടെന്ന് ഈ ഉദ്ദരണിയില്‍നിന്ന്‍ മനസ്സിലാക്കാം. മുരീദാവാന്‍ തന്നെ ഒരുപാട് യോഗ്യതകള്‍ വേണമെന്നൊക്കെ ഇസ്‌ലാമിന്റെ ആദ്യകാല നൂറ്റാണ്ടിലെ ശൈഖുമാര്‍ കണക്കാക്കിയിരുന്നുവെങ്കിലും പിന്നീട് വന്ന സര്‍വ്വാഗീകൃതരായ ശൈഖുമാര്‍ അതിന്റെ നിയമത്തില്‍ അയവ് വരുത്തിയിട്ടുണ്ട് .

മഹാനായ നിളാമുദ്ദീന്‍ ഔലിയ( റ ) തന്റെ 'സിയറുല്‍ ഔലിയാഅ് ' എന്ന കിതാബില്‍ ഇതേകുറിച്ച് വ്യക്തമായി പ്രതിബാദിക്കുന്നുണ്ട്. മഹാനവറുകള്‍ പറയുന്നു:
" യഥാര്‍ത്ഥ മുരീദാവണമെങ്കില്‍ അല്ലാഹുവല്ലാത്ത മറ്റൊന്നിനോടും ബന്ധമില്ലാതിരിക്കണം. ഏതൊരാള്‍ക്ക് ഈ അവസ്ഥ എത്തിയിട്ടില്ലയോ അയാള്‍ക്ക് ആദ്യകാല മശാഇഖുമാര്‍ ബൈഅത്ത് നല്‍കുകയില്ലായിരുന്നു. പക്ഷെ, തസവ്വുഫിന്റെ ഉന്നത പണ്ഡിത പ്രഭുക്കളായ ശൈഖ് അബൂസഈദ് അബുല്‍ ഖൈര്‍ ( റ ) മുതല്‍ സൈഫുദ്ദീന്‍ ബാഖര്‍സി( റ ) വരെയും ശൈഖുല്‍ ഇസ്‌ലാം ശിഹാബുദ്ദീന്‍ സുഹറ വര്‍ദ്ധി( റ ) മുതല്‍ ശൈഖു ശ്ശുയുഖ് ബാബാ ഫരീദ് ഖന്‍ജ് ശകര്‍ ( റ ) വരെയുമുള്ള ശൈഖുമാരൊക്കെ പണ്ഡിത പാമര, പ്രശസ്ത, അപ്രശസ്ത, ഭരണാധികാരി, ഭരണീയന്‍ വ്യത്യാസമന്യേ എല്ലാ വിഭാഗക്കാര്‍ക്കും സമൂഹത്തിന്റെ ഏത് കോണില്‍ ജീവിക്കുന്ന ആര്‍ക്കും ബൈഅത്ത് നല്‍കിയിരുന്നു:- അവരൊക്കെ ആര്‍ക്കൊക്കെ ബൈഅത്ത് നല്‍കിയോ ആരെയൊക്കെ മുരീദാക്കിയോ അവരെയൊക്കെ ഞാനും മുരീദാക്കും. അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരാളുടെ തണലില്‍ ദോഷികളായ ഒരു ജനകൂട്ടത്തെ മുഴുവന്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാല്‍ അയാള്‍ക്കത് സാധിക്കും. ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം. മുരീദാക്കുന്ന വിഷയത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുനില്ല? അതിന്റെ കാരണമിതാണ് എന്റെ ഈ ഹല്‍ഖയില്‍ വരുന്ന അധികമാളുകളും എല്ലാ തെറ്റുകളില്‍ നിന്നും മാറിനില്‍ക്കുന്നു. കൃത്യമായി ജമാഅത്തിന് പങ്കെടുക്കുന്നു. വളീഫകളും സുന്നത്തുകളും അനുഷ്ടിക്കുന്നു. ( സിയറുല്‍ ഔലിയാ 357 )

മഹാനായ ഖുതുബുല്‍ അഖ്‌താബ് ജീലാനി( റ ) തന്റെയടുത്ത് ഏത് ദോഷങ്ങള്‍ പരാതി പറഞ്ഞാലും അവര്‍ക്കൊക്കെ ദിക്ര്‍ നല്‍കി അവരുടെ മനസ്സിനെ സ്ഫുടം ചെയ്യുകയായിരുന്നു ചെയ്തിരുന്നത് .

ജീലാനി( റ ) വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ( കിത്താബ് സൈരി വസുലൂഖി 54-55 ) നിസ്കാരമോഴിവാക്കുന്ന, അത് വീട്ടുന്നതില്‍ അലംഭാവം കാണിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ അടുത്ത് വരും. അപ്പോള്‍ അവനോട് പറയും. നീ; ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ര്‍ അധികരിപ്പിക്കുക. മദ്യപിക്കുന്ന അല്ലെങ്കില്‍ വ്യഭിചാരം ചെയ്യുന്ന ആളുകള്‍ അവിടുത്തെ തിരുസന്നിധിയില്‍ വരും. അല്ലെങ്കില്‍ അതുപോലുള്ള ചീത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളുകള്‍ വരും. അവരോടും ഇതേ ദിക്ര്‍ ചൊല്ലാന്‍ പറയും. എന്തെങ്കിലും തിന്മ ചെയ്യുന്ന അല്ലെങ്കില്‍ കല്‍പിക്കപ്പെട്ടത് ചെയ്യാത്ത ആര്‌ വന്നാലും അവിടുന്ന്‍ ദിക്ര്‍ കൊണ്ട് കല്‍പിക്കുമായിരുന്നു.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍

"ഇന്ന് നടക്കുന്നതുപോലെ സ്വഹാബത്തും നബി( സ ) തങ്ങളും തമ്മില്‍ ബൈഅത്ത് നടന്നിരുന്നു,

>
അസ്സലാമു അലൈക്കും,

ഇന്ന് നടക്കുന്നതുപോലെ സ്വഹാബത്തും നബി( സ ) തങ്ങളും തമ്മില്‍ ബൈഅത്ത് നടന്നിട്ടുണ്ടോ? പുരുഷന്മാരെ പോലെ സ്‌ത്രീകളും
നബി( സ ) തങ്ങളോട് ബൈഅത്ത് ചെയ്തിരുന്നോ?

തീര്‍ച്ചയായും ഉണ്ട് . സഹാബികള്‍ നബി( സ ) തങ്ങളുമായി കൂട്ടമായും തനിച്ചായും ബൈഅത്ത് ചെയ്ത നിരവധി സംഭവങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട് . അവയെല്ലാം ഇന്ന് നടക്കുന്നവ പോലെയുള്ളത് തന്നെയായിരുന്നു:

" യഅ്ലബ്ന് ശദ്ദാദ് ( റ ) നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു. എന്റെ പിതാവ് ശദ്ദാദ് ബ്ന് ഗൗസ് ( റ ) എന്നവര്‍ ഉബാദത്ത്ബ്ന് സ്വാമിത്ത് ( റ ) വിന്റെ സന്നിദ്യത്തില്‍ വെച്ച് എന്നോട് പറഞ്ഞു. ( ഉബാദത്ത് അത് സമ്മതിക്കുന്നുണ്ടായിരുന്നു.) ഞങ്ങള്‍ നബി( സ ) തങ്ങളുടെ അടുത്തായിരുന്നു. അപ്പോള്‍ അവിടുന്ന്‍ പറഞ്ഞു. നിങ്ങളില്‍ യഹൂദീ നസാറാക്കളില്‍പ്പെട്ട അന്യരായ ആരെങ്കിലുമുണ്ടോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ഇല്ല റസൂലെ. അപ്പോള്‍ നബി( സ ) തങ്ങള്‍ വാതിലടക്കാന്‍ കല്‍പ്പിച്ചു. ശേഷം പറഞ്ഞു. ' നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ഉയര്‍ത്തുക എന്നിട്ട് നിങ്ങള്‍ പറയുകയും ചെയ്യുക. لااله الاالله . സ്വഹാബി പറയുന്നു. അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തുകയും لااله الاالله എന്ന് പറയുകയും ചെയ്തു. പിന്നിട് നബി( സ ) തങ്ങള്‍ പറഞ്ഞു. സര്‍വ്വസ്തുതിയും അല്ലാഹുവിന്നാണ്‌ . അല്ലാഹുവെ ഈ വാക്ക് കൊണ്ടാണ് നീ എന്നെ അയച്ചത്. ഇത്കൊണ്ടാണ് നീ എന്നോട് കല്‍പ്പിച്ചത്. ഇതിന്റെ പേരില്‍ നീ എനിക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്തു. നീ വാഗ്ദത്ത ലംഘനം ചെയ്യുകയില്ല. പിന്നീട് നബി( സ ) തങ്ങള്‍ പറഞ്ഞു. അറിയുക, നിങ്ങള്‍ സന്തോഷിക്കുവിന്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു."( അഹ്മദ് , ത്വബ് റാനി, ബസ്സാര്‍ )

നബി( സ ) തങ്ങളുമായി സ്വഹാബത്ത് കൂട്ടമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് ഈ ഹദീസ് വിളിച്ചോതുന്നു.

ഓരോരുത്തര്‍ സ്വകാര്യമായി നബി( സ ) തങ്ങളോട് 
ബൈഅത്ത് ചെയ്തതായും ഹദീസുകളില്‍ വന്നിട്ടുണ്ട് .

" അലി( റ ) നബി( സ ) തങ്ങളോട് ചൊദിച്ചു .
അല്ലാഹുവിന്റെ റസൂലെ, അല്ലാഹുവിന്റെയടുത്ത് ഏറ്റവും സ്രേഷ്ടമായതും അവന്റെ അടിമകള്‍ക്ക് ഏറ്റവും എളുപ്പമായതും അവനിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തതുമായ ഒരു വഴി അവിടുന്ന്‍ എനിക്ക് പറഞ്ഞുതരിക.
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: നിങ്ങള്‍ എപ്പോഴും അല്ലാഹുവിന്റെ ദിക് റിനെ പരസ്യമായും രഹസ്യമായും സ്ഥിരമാക്കുക. അപ്പോള്‍ അലി( റ ) ചോദിച്ചു. ജനങ്ങള്‍ മുഴുവനും ദിക്ര്‍ ചോല്ലുന്നവരാണ് . അവിടുന്ന്‍ എനിക്ക് പ്രത്യേകമായി വല്ലതും തരിക ?
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതില്‍ വെച്ച് ഏറ്റവും 
സ്രേഷ്ട്ടമായത്  لااله الاالله എന്നതാണ് . ആകാശങ്ങളും ഭൂമികളും തുലാസിന്റെ ഒരു തട്ടിലും لااله الاالله മറ്റൊരു തട്ടിലും വെക്കപ്പെട്ടാല്‍ لااله الاالله അതിജയിക്കും. ഭൂമിയുടെ ഉപരിതലത്തില്‍ لااله الاالله എന്ന് പറയുന്നവര്‍ ഉണ്ടാകുന്ന കാലത്തോളം അന്ത്യനാള്‍ ഉണ്ടാവുകയില്ല.
അപ്പോള്‍ അലി( റ ) ചോദിച്ചു. ഞാന്‍ എങ്ങനെയാണ് ദിക്ര്‍ ചൊല്ലേണ്ടത് ?
അപ്പോള്‍ നബി( സ ) തങ്ങള്‍ പ്രതിവചിച്ചു: നിന്റെ കണ്ണുകള്‍ അടക്കുക എന്നിട്ട് എന്നില്‍ നിന്ന് മൂന്ന് പ്രാവശ്യം 
لااله الاالله എന്നത് കേള്‍ക്കുക. പിന്നീട് നീ മൂന്ന് പ്രാവശ്യം അത് പറയുക. ഞാന്‍ കേള്‍ക്കുകയും ചെയ്യും. പിന്നെ അത് ഉച്ചത്തില്‍ ചൊല്ലുകയും ചെയ്യുക."
( റവാഹു ത്വബറാനി, വല്‍ 
ബര്‍റാസ്  )

ഈ ഹദീസില്‍ നിന്ന് ഓരോരുത്തരും രഹസ്യമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാം. സ്ത്രീകളും പുരുഷന്മാരെപ്പോലെത്തന്നെ നബി( സ ) തങ്ങളുമായി 
ബൈഅത്ത് ചെയ്തിരുന്നു.

" ഉമൈമ ബിന്‍ത് റുഖൈഖ( റ ) വില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: നബി( സ ) തങ്ങളെ ബൈഅത്ത് ചെയ്യുന്ന സ്‌ത്രീകളുടെ കൂട്ടത്തില്‍ ഞാനും അവിടത്തെ തിരുസന്നിധിയില്‍ വന്നു. അപ്പോള്‍ ആ സ്‌ത്രീകള്‍ പറഞ്ഞു. നല്ല കാര്യത്തില്‍ താങ്കളോട് എതിര് പ്രവര്‍ത്തിക്കുകയില്ല എന്നതിലും, ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാക്കിപ്പറയുകയില്ലാ എന്നതിലും, ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ വധിക്കുകയില്ല എന്നതിലും, ഞങ്ങള്‍ വ്യഭിചരിക്കുകയില്ല എന്നതിലും, മോഷണം നടത്തില്ല എന്നതിലും അല്ലാഹുവോട് പങ്ക് ചേര്‍ക്കില്ല എന്നതിലും നബിയെ ...താങ്കളോട് ഞങ്ങള്‍ ബൈഅത്ത് ചെയ്യുന്നു.
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: നിങ്ങള്‍ക്ക് കഴിയുന്ന കാര്യങ്ങളില്‍ മാത്രം. അപ്പോള്‍ സ്‌ത്രീകള്‍ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും ഞങ്ങളുടെ സ്വന്തം ശരീരത്തോട് കരുണയുള്ളവരാണ് . വരൂ... താങ്കളോട് ഞങ്ങള്‍ ബൈഅത്ത് ചെയ്യാം റസൂലെ... അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു. ഞാന്‍ സ്ത്രീകളോട് ഹസ്തദാനം ചെയ്യുകയില്ല. 100 സ്ത്രീകളോടുള്ള എന്റെ വാക്ക് ഒരു സ്ത്രീയോടുള്ള എന്റെ വാക്ക് പോലെയാണ് " ( തുര്‍മുദി, നസാഈ )

അലി( റ ) നബി( സ ) തങ്ങളോട് ബൈഅത്ത് ചെയ്‌ത സംഭവം മുമ്പ് ഉദ്ധരിച്ചുകഴിഞ്ഞു.
പിന്നീട് അതുപോലെ അലി( റ ) ഹസനുല്‍ ബസരി( റ ) വിന്‌ ദിക്ര്‍ ചൊല്ലിക്കൊടുത്തു. 
ഹസനുല്‍ ബസരി( റ ) ഹബീബുല്‍ ഹജമി( റ ) വിനും ഹബീബുല്‍ ഹജമി( റ ) ദാവൂദുത്വാഈ( റ ) വിനും അദ്ദേഹം സിരിയ്യുസിഖ്‌തി( റ ) വിനും അവര്‍ അബുല്‍ ഖാസിമുല്‍ ജുനൈദ് ( റ ) വിനും ചൊല്ലിക്കൊടുത്തു. അപ്രകാരം നമ്മുടെ ഈ കാലംവരെ എത്തി (തഖ്‌രീബുല്‍ ഉസൂല്‍ )

നബി( സ ) തങ്ങള്‍ക്ക് ശേഷം സ്വഹാബാകളിലും താബിഉകള്‍ക്കിടയിലും ഇപ്രകാരം ശൈഖ് , മുരീദ്  എന്ന ബന്ധം നിലനിന്നിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. പക്ഷെ, അന്ന് പ്രത്യേകമായി ഒരു ശൈഖിലേക്ക് മാത്രം ചേര്‍ത്തിപ്പറയാറില്ലായിരുന്നു. ഒരാള്‍ക്കുതന്നെ 50 ഉം 100 മൊക്കെ ശൈഖുമാരുണ്ടായിരുന്നു. ആദ്യകാലക്കാരുടെ ഹൃദയം വിശുദ്ധമായതിനാല്‍ ആന്തരിക ജ്ഞാനം കരസ്ഥമാക്കുക എന്നത് മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുവുള്ളൂ. അത് ആരുടെ അടുത്ത് ഉണ്ടോ അവിടെച്ചെന്ന് അവര്‍ കരസ്ഥമാക്കും. 
ഇമാം ശഅ് റാനി( റ ) തന്റെ അന്‍വാറുല്‍ ഖുദ്സിയ്യയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട് .

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ പറയുന്നു " അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം ലഭിച്ചതിനു ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് . എനിക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഖിലാഫത്ത്‌ കര്‍ണാടകയിലെ വാഡിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് സയ്യിദ് മുഹമ്മദ്‌ ബാദ്ശാഹ് ഖാദിരി(റ) തങ്ങളാണ് നല്‍കിയത് . അത്ഭുതങ്ങള്‍ കാണിച്ചിരിക്കുകയല്ല, ജനങ്ങളുടെ മരിച്ച ഹൃദയങ്ങളെ പൂര്‍ണ്ണ തൌഹീദ് നല്‍കി ജീവിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌  നബി(സ)യും അലി(റ)വും  ശൈഖ് മുഹിയുദ്ധീന്‍ അബദുല്‍ ഖാദിറില്‍ ജീലാനി(റ)വും മറ്റു ശൈഖുമാരും എന്നോട് പറഞ്ഞു. ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ അവരാണ് പിടിച്ചിറക്കിയത് . അവരിലൂടെ ഏല്‍പ്പിക്കപ്പെട്ട ദൌത്യത്തില്‍ നിന്ന്  പിന്‍മാറുന്ന പ്രശ്നമേയില്ല. പരിശുദ്ധ തൌഹീദിന്റെ സമ്പൂര്‍ണ്ണതയിലേക്ക് ജനങ്ങളെ കൈപിടിച്ച് പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ അവരെ പാകപെടുത്തുകയാണ് ഞാന്‍ ചെയുന്നത് . എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും. 

ത്വരീഖത്ത് എന്ത് ? എന്തിന് ?

>
അസ്സലാമു അലൈക്കും,

ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിര്‍ത്താനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അവന്റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്റെ നിര്‍ദ്ദേശ പ്രകാരം സല്‍കര്‍മ്മ നിരതനാവലാണ് ത്വരീഖത്ത് . ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ഇടക്കുള്ള ഒരു പാലമാണിത് . ശരീഅത്തില്‍ നിന്ന് നേരെ ആരും ഹഖീഖത്തിലെത്താറില്ല. മറിച്ച് ത്വരീഖത്ത് വഴിയേ അവിടെ എത്തിച്ചേരാന്‍ കഴിയൂ.

അമീനുല്‍ കുര്‍ദി( റ ) പറയുന്നു:
ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി വിരോധിത കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും വെടിഞ്ഞ് , കഴിവിന്റെ പരമാവധി ദൈവിക കല്‍പ്പനകള്‍ അനുസരിച്ച് കഴിഞ്ഞുകൂടലാണ് ത്വരീഖത്ത് . അല്ലെങ്കില്‍, ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി ഹറാമും കറാഹത്തും അതുപോലെ അനുവദനീയമാക്കപ്പെട്ടതില്‍ നിന്ന് തന്നെ ആവശ്യമില്ലാത്തതുമെല്ലാം ഉപേക്ഷിച്ചു കൊണ്ടും നിര്‍ബന്ധമായ കാര്യങ്ങളും സുന്നത്തായ കര്‍മ്മങ്ങള്‍ സാധ്യമാകുന്ന അത്രയും ചെയ്തു കൊണ്ടും കഴിയലാണ് ത്വരീഖത്ത് .
( തന്‍വീറുല്‍ ഖുലൂബ്  )

ബഹുമാനപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂം( റ ) തന്റെ അദ്കിയായില്‍ പറയുന്നു:
ത്വരീഖത്തെന്നാല്‍ അല്ലാഹുവിനെ മാത്രം കാംക്ഷിച്ച്‌ രിയാള പോലെയുള്ള കര്‍മ്മങ്ങളും സൂക്ഷ്മത പോലെയുള്ള ഭദ്രമായ കാര്യങ്ങളും മുറുകെ പിടിക്കലാണ് . ( അദ്കിയ )

ഇങ്ങനെ അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ച് കഴിയാനും രിയാളകള്‍ മുറപോലെ നിര്‍വ്വഹിക്കാനും ഒരു ശൈഖിന്റെ സഹായമില്ലാതെ കഴിയില്ല. കാരണം, അല്ലാഹുവിലേക്ക് ചെന്നു ചേരാനുള്ള പാകതയും പക്വതയും നല്‍കുന്ന വഴി അതായത് സ്വിറാത്തുല്‍ മുസ്‌തഖീമിലൂടെ മുന്നേറുന്നതില്‍ നിന്നും മനുഷ്യനെ തടയാന്‍ ശപഥം ചെയ്ത് ഇറങ്ങിത്തിരിച്ചവനാണ് പിശാച് . അല്ലാഹുവിനോട് അവന്‍ പറഞ്ഞത് തന്നെ " നിന്റെ രക്ഷപ്പെടുത്തപ്പെട്ട അടിമകളല്ലാതെ എല്ലാവരേയും ഞാന്‍ വഴിപിഴപ്പിക്കും "എന്നാണ് . എത്ര ആത്മാര്‍ത്ഥതയുള്ളവരായാലും നിയ്യത്തുകളിലും കര്‍മ്മ നിര്‍വ്വഹണങ്ങളിലും അവയോരോന്നും ചെയ്യുമ്പോഴുണ്ടാകുന്ന ഉദ്ദേശ്യങ്ങളിലും ഇടര്‍ച്ച വരുത്താന്‍ പിശാച് പരമാവധി ശ്രമിക്കും. അപ്പോള്‍ അവന്റെ കെണി വലകളില്‍ നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ച് ശരിയായ രീതിയില്‍ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് തീര്‍ക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗ ദര്‍ശിയായ ശൈഖ് അനിവാര്യമാണ് . അതുകൊണ്ടാണ് പ്രഭാതങ്ങളില്‍ ദിക്ര്‍ ചൊല്ലാന്‍ ആവശ്യപ്പെടുന്നേടത്ത് അദ്കിയയില്‍ തന്നെ മശാഇഖുമാരുടെ അറിയപ്പെട്ട ഒരു ത്വരീഖത്ത് പ്രകാരമായിരിക്കണം അത് എന്ന് പറയാന്‍ കാരണം.

ചുരുക്കത്തില്‍ ഏതൊരാള്‍ക്കും അനിവാര്യവും അത്യന്താപേക്ഷിതവുമായ ഒരു വഴിയാണിതെന്നതില്‍ സംശയമേതുമില്ല.കൊടും കുറ്റവാളികള്‍ക്കും തെറ്റുകളില്‍ മുങ്ങിപോയവര്‍ക്കും തീരെ അറിവില്ലാത്തവര്‍ക്കുമൊക്കെ ത്വരീഖത്തില്‍ സ്ഥാനമുണ്ട് .
ഇമാം ഗസ്സാലി( റ ) പറയുന്നു:
" തന്റെ മുരീദ് ഒന്നുമറിയാത്തവനാണെങ്കില്‍ ആദ്യമവനെ ശുദ്ധീകരണം, നിസ്ക്കാരം മറ്റു ബാഹ്യമായ ആരാധനാ കര്‍മ്മങ്ങള്‍ എന്നിവ പഠിപ്പിക്കണം. അവന്‍ നിഷിദ്ധമായ സമ്പത്ത് കൊണ്ട് മുഴുകിയവനോ ദോഷം കൊണ്ട് ബന്ധപ്പെട്ടവനോ ആണെങ്കില്‍ ആദ്യം അവ ഉപേക്ഷിക്കാന്‍ കല്‍പ്പിക്കണം. അങ്ങനെ ആരാധനകള്‍ കൊണ്ട് അവന്റെ പ്രകടഭാഗം നന്നാവുകയും ദോഷങ്ങളില്‍ നിന്ന് അവയവങ്ങള്‍ ശുദ്ധമാവുകയും ചെയ്‌താല്‍ അവന്റെ ഹൃദയരോഗങ്ങളെക്കുറിച്ചും സ്വഭാവത്തെ കുറിച്ചും അറിയാന്‍ വേണ്ടി അവന്റെ ഉള്ളിലേക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് നോക്കണം." ( ഇഹ് യാഉലൂമുദ്ദീന്‍ 3/79 )               
ചുരുക്കത്തില്‍ ആത്മാവിന്റെ പരിപൂര്‍ണ്ണവും വിജയകരവുമായ സംസ്ക്കാരത്തിന് മനുഷ്യ സൃഷ്ടികളില്‍ സ്ഥാനമാനങ്ങളുടെയും പദവികളുടെയും വിത്യാസമില്ലാതെ ത്വരീഖത്ത്  അനിവാര്യമാണെന്ന് വരുന്നു.

മാത്രമല്ല, ഇമാം ശഅ്റാനി ( റ ) പറയുന്നത് :
നിന്റെ നിസ്കാരം ശരിയാവാന്‍ നീ ഒരു ശൈഖിനെ സ്വീകരിക്കണമെന്നാണ് . ഒരു ശൈഖിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത് .
ഒരാള്‍ ശൈഖാവുന്നത് , തനിക്ക്  ആത്മീയമായ വഴി കാണിച്ച ശൈഖ് ആ പദവി തനിക്ക് നല്‍കുമ്പോഴാണ് . ആ ശൈഖ് തന്റെ ശൈഖിനേയും അദ്ദേഹം തന്റെ ശൈഖിനേയും സ്വീകരിച്ച് ഇങ്ങനെ ആ കണ്ണി മഹാനായ റസൂലുല്ലാഹി( സ ) തങ്ങളിലേക്ക് ചെന്ന് ചേരുന്നു. ഓരോരുത്തരും അവനവന്റെ ശൈഖിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുകയും അവരെ മുറുകെ പിടിക്കുകയും ചെയ്താല്‍ അത് മുഖേനെ സന്മാര്‍ഗ്ഗം സിദ്ധിച്ചവരും വിജയിയുമായിത്തീരുന്നു. മാത്രമല്ല, പിശാചിന് അല്ലാഹുവിനെ തൊട്ടും തിരിച്ച് കളയാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവന്‍ സ്വയം മാറ്റി നിര്‍ത്തിയ രക്ഷപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടാനും കഴിയുന്നു. ഇതിന് വേണ്ടിയാണ് ശൈഖിനെ സ്വീകരിക്കണമെന്ന് മുന്‍കാല മഹത്തുക്കള്‍ പഠിപ്പിച്ചതും അത് ജീവിതത്തില്‍ പകര്‍ത്തി കാണിച്ച് തന്നതും.

ഇമാം ഗസ്സാലി( റ ) അബൂ അലിയ്യില്‍ ഫാര്‍മിദി( റ ) എന്നവരേയും ഇമാം നവവി( റ ) യാസീനുബ്നു യൂസുഫല്‍ മറാക്കിശി( റ ) വിനേയും സുല്‍ത്താനുല്‍ ഉലമ ഇസ്സിദ്ധീനുബ്നു അബ്ദിസ്സലാം( റ ) അബുല്‍ ഹസനി ശ്ശാദുലി( റ ) വിനേയും ഇമാം തഖിയുദ്ധീനുസ്സുബ്കി( റ ) താജുദ്ധീനുബ്നു അതാഇല്ലാഹി സിക്കന്തരി( റ ) വിനേയും ഇമാം സുയൂഥി( റ )മുഹമ്മദുല്‍ മഗ് രിബി( റ ) വിനേയും ശൈഖായി സ്വീകരിച്ചവരായിരുന്നു. ശൈഖുല്‍ ഇസ്‌ലാം സക്കരിയ്യല്‍ അന്‍സാരി( റ ) ഖാദിരിയ്യ ഉള്‍പ്പെടെ നാല്‌ ത്വരീഖത്തുകളുടെ ശൈഖായിരുന്നു.
( അല്‍കവാകിബുസ്സാഇറ )
ഖാത്തിമത്തുല്‍ മഹഖിഖീന്‍ ഇബ്‌നു ഹജറില്‍ ഹൈതമി( റ ) ജുനൈദിയ്യ ത്വരീഖത്തുകാരനായിരുന്നു.
ഫത്ഹുല്‍ മുഈനിന്റെ രചയിതാവായ സൈനുദ്ധീന്‍ മഖ്ദൂം( റ ) മുഹമ്മദ്ബ്നു അബില്‍ ഹസനില്‍ ബക് രി( റ ) വിനെ ശൈഖായി സ്വീകരിച്ചവരായിരുന്നു.

ഇങ്ങനെ ഖുര്‍ആനും ഹദീസും ശരിയായ നിലയില്‍ പഠിച്ച, സാഗര സമാനമായ പാണ്ഡിത്യം നേടിയ പൂര്‍വ്വികരെല്ലാം തങ്ങളുടെ ബാഹ്യ വിജ്ഞാനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാതെ ഒന്നോ അതിലധികമോ ശൈഖുമാരെ സ്വീകരിച്ച് ആത്മീയതയുടേയും ഇഹ്സാനിന്റെയും ഉന്നത പദവികളിലെത്തിയവരായിരുന്നു. ഖുര്‍ആനും സുന്നത്തും ശരിയായ രീതിയില്‍ പഠിച്ചപ്പോള്‍ ശൈഖും ത്വരീഖത്തും അനിവാര്യമാണെന്നും അതുവഴിയേ പൂര്‍ണ്ണ വിജയം കൈവരിക്കാനാവുകയുള്ളൂവെന്നും അവര്‍ക്ക് മനസ്സിലായതായിരുന്നു കാരണം. അവരാരും നിസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും ഇസ്‌ലാമിന്റെ മറ്റു അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അറിയാത്തത് കൊണ്ടോ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരുന്നില്ല ശൈഖുമാരെ സ്വീകരിച്ചത് . ' രക്ഷപ്പെട്ട വിഭാഗത്തില്‍ ' ഉള്‍കൊള്ളാനും ജീവിത കാലത്തും മരണ വേളയിലും പിശാചിന്റെ തന്ത്രവലയങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കാനും ദൈവിക പ്രീതിയും പാരത്രിക സുരക്ഷയും ലഭ്യമാക്കാനുമായിരുന്നു അവര്‍ ശൈഖും ത്വരീഖത്തും തെരഞ്ഞെടുത്തത് . ഈ ലക്ഷ്യമുള്ള ഏതൊരു മുസ്‌ലിമിനും ഇവ അനിവാര്യമാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത് .

ശരിഅത്ത് പാലിക്കാതെ ഒരിക്കലും ത്വരീഖത്തുകാരനാകാന്‍ കഴിയില്ല. കാരണം ത്വരീഖത്തില്‍ ഫര്‍ളായ കാര്യങ്ങളും സുന്നത്തായ കര്‍മ്മങ്ങളും അനുഷ്ഠിക്കുകയും വിരോധിത കാര്യങ്ങളെ വര്‍ജ്ജിക്കുകയും ചെയ്യേണ്ടതുണ്ട് .

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!
അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ 

തസവ്വുഫിന്റെ അനിവാര്യതയെക്കുറിച്ച് ഫിഖ്ഹ് എന്ത് പറയുന്നു ?

>
അസ്സലാമു അലൈക്കും,

തസവ്വുഫ് നിര്‍ബന്ധമാണെന്ന് , ഇസ്‌ലാമിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മഹാനായ ഖത്തിബുഷിര്‍ബീനി പറയുന്നു:

" ശുദ്ധി വരുത്തല്‍ നിര്‍ബന്ധം, സുന്നത്ത് ഇങ്ങനെ രണ്ട് വിധമുണ്ട് . വാജിബിന് ശാരീരികം, ആന്തരികം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുമുണ്ട് ആന്തരികമായത് അസൂയ, ഉള്‍നാട്യം, അഹങ്കാരം, ലോകമാന്യം എന്നിവയില്‍ നിന്ന് രക്ഷപ്പെടലാണ് .
ഇമാം ഗസ്സാലി( റ ) പറയുന്നു:
ഇവകളുടെ കാരണങ്ങളും നിര്‍വ്വചനങ്ങളും അതിന്റെ ചികിത്സയും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധ വ്യക്തി ബാധ്യതയാണ് . പഠിക്കല്‍
നിര്‍ബന്ധവുമാണ് ." ( ഇഖ്നാഅ് 19 )

ഇബ്‌നു ഹജറുല്‍ ഹൈതമി( റ ) പറയുന്നു:
" ഹൃദയത്തിന്റെ രോഗങ്ങളുടെ മരുന്നുകളെ കുറിച്ച് പഠിക്കല്‍ നിഷ്കളങ്കമായ ഹൃദയം നല്കപ്പെടാത്ത എല്ലാവരുടെ മേലിലും നിര്‍ബന്ധമാണ്‌ ."
( തുഹ്ഫ - കിത്താബു സൈറ്  )

ആന്തരിക രോഗങ്ങളുടെ ചികിത്സ എന്തെന്ന് പഠിക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക, എന്നിവ നിര്‍ബന്ധമാണെന്ന് മുന്‍കഴിഞ്ഞ പണ്ഡിത വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അതെക്കുറിച്ച് പ്രതിപാദിക്കുന്നത് തസവ്വുഫിന്റെ കിതാബുകളിലാണെന്നത് അവിതര്‍ക്കിതമായ വിഷയമാണ് . എന്നാല്‍ തസവ്വുഫിന്റെ കിത്താബുകളില്‍ ആന്തരിക ദോഷങ്ങള്‍ എന്താണെന്ന് അറിയുവാനും അവയെ ചികിത്സിക്കാനുള്ള മാര്‍ഗ്ഗമെന്താണെന്നും വ്യക്തമായി പറയുന്നുണ്ട് . മഹാനായ ഇമാം ഗസ്സാലി( റ ) തന്റെ വിശ്വ പ്രശസ്ത ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീന്‍ എന്ന കിത്താബില്‍ ഇപ്രകാരം പറയുന്നു: നീ അറിയുക ! അല്ലാഹു തന്റെ അടിമയെ കൊണ്ട് നന്മ ഉദ്ദേശിച്ചിരിക്കുന്നുവെങ്കില്‍ അവന് സ്വന്തം ന്യുനതകള്‍ അറിയിച്ച് കൊടുക്കും. അങ്ങനെ തുളഞ്ഞ ബുദ്ധിയുള്ള ആളാണെങ്കില്‍ അയാളുടെ ശരീരത്തിന്റെ മേലുള്ള അയാളുടെ ന്യുനതകള്‍ അയാള്‍ക്ക് അവ്യക്തമാവുകയില്ല. അങ്ങനെ സ്വന്തം ന്യുനത അറിഞ്ഞാല്‍ അവന് അതിന് ചികിത്സ നടത്താം. പക്ഷെ, അധിക ജനങ്ങളും അവരുടെ സ്വന്തം ന്യുനതകളെക്കുറിച്ച് അജ്ഞരാണ് . അപരന്റെ കണ്ണിലുള്ള കരടിനെ കാണുകയും സ്വന്തം കണ്ണിലുള്ള മരത്തടിയെ കാണാതിരിക്കുകയും ചെയ്യും. അതുകൊണ്ട് ആരെങ്കിലും തന്റെ ശരീരത്തിലെ ന്യുനതകള്‍ അറിയാനാഗ്രഹിച്ചാല്‍ അവന് 4 മാര്‍ഗ്ഗങ്ങളുണ്ട് .

ആന്തരിക ന്യുനതകള്‍ അറിയുന്ന മറഞ്ഞ് കിടക്കുന്ന വിപത്തുകളുടെ മേല്‍ പ്രത്യക്ഷപ്പെടുന്ന ഒരു ശൈഖിന്റെ മുന്നില്‍ അയാളുടെ ആജ്ഞകള്‍ അനുസരിച്ചുകൊണ്ട് ഇരിക്കുക.

ഇത്രയും പറഞ്ഞതില്‍ നിന്ന് മുസ്‌ലിമായ മനുഷ്യന്‍ ഒരു ശൈഖിന്റെ കീഴില്‍ ത്വരീഖത്ത് സ്വീകരിച്ചുകൊണ്ട് ജീവിക്കല്‍ അത്യാവശ്യമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമായി പറയുന്നുണ്ടെന്ന് മനസ്സിലാക്കാം.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍ 

ഇസ്‌ലാം , ഈമാന്‍ , ഇഹ്സാന്‍

>
അസ്സലാമു അലൈക്കും,

നബി( സ ) തങ്ങളുടെ അടുത്ത് ജിബ്‌രീല്‍ ( അ ) വന്നുകൊണ്ട് പലകാര്യങ്ങളും ചോദിച്ച് അന്വേഷിച്ച സംഭവം ഇമാം ബുഖാരി( റ ) തന്റെ സ്വഹീഹില്‍ ഉദ്ദരിക്കുന്നു:

" ഒരിക്കല്‍ നബി( സ ) തങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കെ ഒരാള്‍ ആഗതനായി. എന്നിട്ടുചോദിച്ചു:
എന്താണ് ഈമാന്‍ ? ഈമാന്‍ എന്നാല്‍ അല്ലാഹുവിനെകൊണ്ടും അവന്റെ മലക്കുകളെകൊണ്ടും അവനെ അഭിമുഖീകരിക്കല്‍കൊണ്ടും അവന്റെ മുര്‍സലീങ്ങളെകൊണ്ടും പുനര്‍ജന്മം കൊണ്ടും നീ വിശ്വസിക്കലാണെന്ന് നബി( സ ) തങ്ങള്‍ പ്രതിവചിച്ചു.

ആഗതന്‍ ചോദിച്ചു: എന്താണ് ഇസ്‌ലാം?
നബി( സ ) തങ്ങള്‍ പറഞ്ഞു: മറ്റാരെയും പങ്കുചെര്‍ക്കാതെ അല്ലാഹുവിനെ ആരാധിക്കലും നിസ്കാരം നിര്‍വ്വഹിക്കലും ഫര്‍ളാക്കപ്പെട്ട സകാത്ത് കൊടുക്കലും റമളാനിലെ നോമ്പ് അനുഷ്ട്ടിക്കലുമാണ് .
              
ആഗതന്‍ ചോദിച്ചു: എന്താണ് ഇഹ്സാന്‍ ?
നബി( സ ) തങ്ങള്‍ പറഞ്ഞു: നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരധിക്കലാണ് . നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട് ...
പിന്നീട് വന്ന ആള്‍ തിരിഞ്ഞുനടന്നു. നിങ്ങള്‍ അദ്ദേഹത്തെ മടക്കി കൊണ്ടുവരുവിന്‍ എന്ന് നബി( സ ) തങ്ങള്‍ ആജ്ഞാപിച്ചു. അപ്പോള്‍ അവര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. നബി( സ ) തങ്ങള്‍ പറഞ്ഞു: ഇത് ജിബിരീല്‍ ( അ ) ആണ് . ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി വന്നതായിരുന്നു."

ഇവിടെ ദീന്‍ എന്നാല്‍ ഇസ്‌ലാമും ഈമാനും ഇഹ്സാനുമാണ്‌ . ഇവ മൂന്നും ഒരുമിക്കുമ്പോള്‍ മാത്രമേ ദീന്‍ പരിപൂര്‍ണ്ണമാകുന്നുള്ളൂ. ഈമാന്‍ കാര്യങ്ങള്‍ വിശ്വസിച്ചതുകൊണ്ടോ ഇസ്‌ലാം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടോ ഇഹ്സാനുണ്ടാവുകയില്ലെന്ന്‍ വ്യക്തമാണ് .
അത് ദീനിന്റെ മൂന്ന് പ്രധാന ഘടകങ്ങളിലോന്നാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇനി ഇഹ്സാന്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം. ത്വരീഖത്തിന്റെ അഹലുകാരുടെ ആഗ്രഹവും അവലംബവുമാണെന്നും അതുകൊണ്ട് തന്നെ സ്വാലിഹീങ്ങളുമായുള്ള നിതാന്തസമ്പര്‍ക്കം ഇതിന്നാവശ്യമാണെന്നും ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി( റ ) പറഞ്ഞിട്ടുണ്ടെന്ന് ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി( റ ) വ്യക്തമാക്കുന്നു. ( ഫത്ഹുല്‍ ബാരി 1:159 )

ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട്  ഇമാം തജുദ്ദീനുസ്സുബ്കി( റ ) പറയുന്നു:
" ശരീഅത്തിന്റെ വിജ്ഞാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മൂന്നെണ്ണമാണ് . ( 1 ) കര്‍മ്മശാസ്ത്രം: ഇസ്‌ലാം എന്നതുകൊണ്ട് സൂചിപ്പിക്കപ്പെട്ടത് അതാണ്‌ . ( 2 ) ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ : ഈമാന്‍ എന്നതുകൊണ്ട് അതിലേക്കാണ്  സൂചിപ്പിക്കപ്പെട്ടത് .
( 3 ) ആത്മീയജ്ഞാനം: ഇഹ്സാന്‍ എന്നതുകൊണ്ട് അതാണ് ഉദ്ദേശിക്കപ്പെടുന്നത് ." ( തബഖാതു ശാഫിഇയത്തില്‍ ഖുബ്റ 1:88 )

ഇമാം ബുഖാരി( റ ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും പണ്ഡിതന്മാര്‍ അതിന് നല്‍കിയ വ്യാഖ്യാനവും ചേര്‍ത്തുവെച്ചാല്‍ ദീനില്‍ ത്വരീഖത്തിനും തസവ്വുഫിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ട ആവശ്യമില്ല.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍ 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

>

മദ്ഹബിന്റെ ഇമാമുമാര്‍ ത്വരീഖത്ത് സ്വീകരിച്ചവരും അതിന്റെ പ്രചാരകരുമായിരുന്നു

>

ശൈഖില്ലാതെ വെറും ചിന്തകൊണ്ട് മാത്രം

>

ശൈഖില്ലാതെ അല്ലാഹുവിലേക്കെത്താന്‍ ശ്രമിച്ചാല്‍

>

ഏത് അഗ്രകണ്യനായ പണ്ഡിതനും ശൈഖ് അത്യാവശ്യമാണ്

>

ഇന്ന്‍ ഔലിയാക്കള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ , ഉണ്ട് എന്ന് പറയും,

>

താന്‍ പഠിച്ച അറിവുകൊണ്ട്‌ ഒരു പണ്ഡിതന്‍

>

സത്യം മനസ്സിലായിട്ടും ...

>

അവസാന വചനം لااله الاالله محمد رسول الله എന്നതായിരുന്നു

>

സമസ്ത പണ്ഡിതന്മാര്‍ക്ക് ഈ യോഗ്യതകള്‍ ഉണ്ടോ ?

>